കോട്ടയം : കുറിച്ചിയിൽ വയോധികൻ്റെ പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കടയുടമയായ 74 കാരൻ്റെ പീഡനത്തിന് ഇരയായതായി പരാതി ഉയർന്ന പെൺകുട്ടിയുടെ പിതാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഇദേഹത്തെ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസമാണ്
അറസ്റ്റിലായത്. കുട്ടിയെ പീഡിപ്പിച്ച കുറിച്ചി സ്വദേശി യോഗിദാസൻ റിമാൻഡിലാണ്. കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ ജിജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റും.