എടക്കര: കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. ചുങ്കത്തറ ചീരക്കുഴി സ്വദേശിയായ 25കാരിയെയും കാമുകന്‍ തൃശൂര്‍ അര്‍ണാട്ടുകര മാന്‍കുളങ്ങര പറമ്ബില്‍ അമീറിനെയുമാണ് (38) എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് മഞ്ജിത്ത് ലാല്‍ അറസ്റ്റ് ചെയ്തത്.ഈ മാസം പതിനാലിനാണ് രണ്ടാഴ്ച മുമ്ബ് ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട അമീറിനൊപ്പം യുവതി ഒളിച്ചോടിയത്.

ഏഴു വയസായ കുട്ടിയെ മാതാവിനെ ഏല്‍പ്പിച്ച ശേഷം മൂന്നര വയസുള്ള കുട്ടിയെ കൂട്ടിയാണ് യുവതി കാമുകനൊപ്പം പോയത്. ഇരുവരും നാലു ദിവസത്തോളം തൃശൂര്‍, ആലപ്പുഴ ഭാഗങ്ങളില്‍ കറങ്ങി. അതിനിടെ കൂടെയുള്ള കുട്ടിയെയും ഉപേക്ഷിക്കാനായി നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. തൃശൂരില്‍ നിന്നു ബസ് മാര്‍ഗം നിലമ്ബൂരിലെത്തെി ഓട്ടോ വിളിച്ചു പൂച്ചകുത്തിലെ ബന്ധുവീട്ടില്‍ എത്തി കുട്ടിയെ ഉപേക്ഷിച്ച്‌ മടങ്ങുന്നതിനിടെ, ഉച്ചയ്ക്ക് രണ്ടരയോടെ ഇവരെ പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടിയിലായ അമീര്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി യുവതികളെ ചൂഷണം ചെയ്തയാളാണ്. സാമ്ബത്തിക ചൂഷണവും പതിവാണ്. ഖത്തറിലേക്കു വിസ വാഗ്ദാനം ചെയ്ത് ചീരക്കുഴിയിലെ കാമുകിയുടെ സഹോദരനില്‍ നിന്നു പതിനായിരം രൂപയും തട്ടിയെടുത്തിട്ടുണ്ട്. തൃശൂര്‍ ടൗണില്‍ ടാക്സി ഡ്രൈവറായ പ്രതിക്ക് ഭാര്യയും മകളുമുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിനാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപേക്ഷിക്കാനുള്ള പ്രേരണാ കുറ്റമാണ് യുവാവിനെതിരെ ചുമത്തിയത്. ഇരുവരെയും മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി. ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ എസ്.ഐ ജോസ്, സി.പി.ഒമാരായ അരുണ്‍, ടി.എസ്. നിഷ എന്നിവരാണ് പ്രതികളെ പിടികൂടിയത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക