ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന വിവാദ പരാമര്‍ശവുമായി സവര്‍ക്കറുടെ പേരമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഇന്ത്യ പോലൊരു രാജ്യത്തിന് ഒരു രാഷ്ട്ര പിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. വിസ്മരിക്കപ്പെട്ട ആയിരങ്ങളുണ്ടെന്ന് ഓര്‍ക്കണമെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു. ഇന്ത്യാ മഹാരാജ്യത്തിന് അമ്ബത് വര്‍ഷത്തെ പഴക്കമല്ല അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് രഞ്ജിത് സവര്‍ക്കര്‍ വ്യക്തമാക്കി.

സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്‍റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് രഞ്ജിതിന്‍റെ പ്രതികരണം. അതേസമയം, സവര്‍ക്കറെ വൈകാതെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കാനാണ് നീക്കം നടത്തുന്നതെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസിയും കുറ്റപ്പെടുത്തി. ബിജെപി ചരിത്രം വളച്ചൊടിക്കുകയാണ്. ബിജെപി ഇത് തുടരുകയാണെങ്കില്‍ മഹാത്മാ ഗാന്ധിയെ മാറ്റി സവര്‍ക്കറെ രാഷ്ട്രപിതാവാക്കും. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ സവര്‍ക്കറിന് പങ്കുണ്ടെന്ന് ജസ്റ്റീസ് ജീവന്‍ ലാല്‍ കപൂറിന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞതാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഉള്‍പ്പടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിവാദ വിഷയമാണ് ജയിലില്‍ കഴിഞ്ഞിരുന്ന സവര്‍ക്കറുടെ മാപ്പ് അപേക്ഷ എന്നും രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.സവര്‍ക്കറുടെ മോചനത്തിനായി ഗാന്ധിജിയും അഭ്യര്‍ഥിച്ചിരുന്നു. ജയില്‍ മോചിതനായാല്‍ സവര്‍ക്കര്‍ സമാധാനപരമായി പ്രക്ഷോഭങ്ങള്‍ നടത്തിക്കൊള്ളും എന്നാണ് ഗാന്ധിജി ഉറപ്പു നല്‍കിയിരുന്നതെന്നും രാജ്നാഥ് പറഞ്ഞു.ഇന്ത്യയുടെ മോചനത്തിനായി യത്‌നിക്കുന്നത് പോലെ സവര്‍ക്കറുടെ മോചനത്തിനായും പ്രയത്‌നിക്കുമെന്നും ഗാന്ധിജി പറഞ്ഞിരുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഭരണഘടന ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറിനും സവര്‍ക്കറുമായി അടുപ്പമുണ്ടായിരുന്നു എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.സവര്‍ക്കര്‍ ഒരിക്കലും ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല. യാഥാര്‍ഥ്യബോധമുള്ള തികഞ്ഞ ദേശീയ വാദിയായിരുന്നു. ദേശീയ നേതൃനിരയില്‍ നിന്നവരെക്കുറിച്ച്‌ വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ഒരു പ്രത്യേക കാഴ്ചപ്പാടില്‍ അവരെ ഒതുക്കുന്നത് ശരിയല്ല. സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പൊറുക്കാനാകില്ല. പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ സവര്‍ക്കറെ ചോദ്യം ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍മിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

രാഷ്ട്ര നിര്‍മാണത്തില്‍ സവര്‍ക്കറുടെ പങ്ക് അവഗണിക്കാനാകില്ല. സവര്‍ക്കാര്‍ രാജ്യത്തിന്‍റെ മഹാനായകനായിരുന്നു. ഭാവിയിലും അങ്ങനെയായിരിക്കും. തികഞ്ഞ ദേശഭക്തനായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ രണ്ടു തവണയാണ് ജയിലിലടച്ചത്.സവര്‍ക്കര്‍ ഒരു വ്യക്തിയല്ല, മറിച്ച്‌ ഒരാശയമാണെന്നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ് പറഞ്ഞത്. സവര്‍ക്കാര്‍ ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ഒരു സാംസ്‌കാരിക നായകനായിരുന്നു എന്നും സവര്‍ക്കറെക്കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക