മലപ്പുറം: മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടിൽ വിരുന്നിനെത്തിയ വീട്ടമ്മയെ ശരീരത്താകമാനം പരിക്കുമായി, സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയ ദമ്പതിമാരിൽ ഒരാളെയാണ് പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും സുഹൃത്തിന്റെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടതിനെ തുടർന്നു പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം കോട്ടക്കല്‍ സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുല്‍സു (32)വിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം മുന്‍പ് വീര്യമ്പ്രത്തെ സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു താജുദ്ദീനും ഭാര്യയും. സുഹൃത്ത് ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. വെള്ളിയാഴ്ച അതിരാവിലെ പുറത്തുപോയ താജുദ്ദീനും ഭാര്യയും വൈകിട്ടോടെ ഇവിടെ തിരിച്ചെത്തി. വന്നപ്പോള്‍ ഉമ്മുകുല്‍സുവിന്റെ ദേഹത്ത് പരുക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്ന് പറയുന്നു. അവിടെനിന്ന് ഉമ്മുകുല്‍സുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഉമ്മുകുല്‍സു മരിച്ചിരുന്നു. യുവതിക്ക് പരുക്കേറ്റിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഉമ്മുകുല്‍സുവിന്റെ മക്കള്‍: ഷഫ്‌ന നസീര്‍ (8)ഷഫീന്‍ ജഹാന്‍ (2).