മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റിൽ. മലപ്പുറം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. രാത്രി കാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവാണ് കാക്ക ഷാജി. താനൂർ പൊലീസ് ആണ് ഷാജിയെ അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി, തിരൂർ പൊന്നാനി എന്നീ സ്റ്റേഷൻ പരിധികളിൽ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വർണാഭരണങ്ങളും ജനൽ വഴി മോഷ്ടിച്ചതിന് ഈ വർഷം ഷാജിയെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ നിന്നും പുറത്തിറങ്ങിയ ഷാജി വീണ്ടും മോഷണങ്ങൾ നടത്തുകയായിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിനു മുമ്പ് സമാനമായ കുറ്റകൃത്യങ്ങൾ തേഞ്ഞിപ്പാലം പരപ്പനങ്ങാടി താനൂർ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെ പ്രതിയെ പിടിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. തുടർന്ന് നടത്തിയ നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് ഷാജി എന്ന കാക്ക ഷാജിയെ പിടികൂടിയത്. തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ , കുന്നംകുളം ചങ്ങരംകുളം എന്നീ പൊലീസ് സ്റ്റേഷനുകളിലായി 50ഓളം മോഷണ കേസുകളിൽ പ്രതിയാണ് ഷാജി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക