തിരുവനന്തപുരം: നിസാമുദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്‌സ്പ്രസില്‍ അമ്മയും മകളുമുള്‍പ്പെടെ 3 സ്ത്രീകളെ മയക്കിക്കിടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍.ബംഗാള്‍ സ്വദേശികളായ മൂന്നുപേര്‍ മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നാണ് പിടിയിലായത്. പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും. ഇരകള്‍ പ്രതികളെ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് ചെയ്യും.

സെപ്റ്റംബര്‍ 12നാണ് കവര്‍ച്ച നടന്നത്. ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂര്‍ മുണ്ടൂര്‍ വേലില്‍ വിജയലക്ഷ്മി (45), മകള്‍ അഞ്ജലി (23) എന്നിവരുടെ പക്കല്‍നിന്നു 17 പവന്റെ സ്വര്‍ണാഭരണങ്ങളും ആകെ 31,000 രൂപ വില വരുന്ന 2 മൊബൈല്‍ ഫോണുകളുമാണു കവര്‍ന്നത്.മറ്റൊരു കോച്ചില്‍ സഞ്ചരിച്ച കോയമ്ബത്തൂര്‍ സ്വദേശി കൗസല്യ(23)യുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്ടമായി. ഭക്ഷണത്തിലോ, കുപ്പിവെള്ളത്തിലോ മയങ്ങാനുള്ള മരുന്നു കലര്‍ത്തിയായിരുന്നു കവര്‍ച്ച നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക