കൊച്ചി: ”ആ ചായയടിക്കുന്നതിനുതന്നെ സ്വിറ്റ്സര്‍ലാന്‍ഡ് സ്റ്റൈലുണ്ട്” -കെ.ആര്‍.വിജയന്‍ ചായയിടുേമ്ബാള് ചുറ്റും ചിരിപടര്‍ത്തി ടൂറിസം മന്ത്രി മുഹമ്മദ് റിയാസിെന്റ കമന്‍റ്. എറണാകുളം എളംകുളം ഗാന്ധിനഗര്‍ സലിംരാജന്‍ റോഡിലെ ശ്രീബാലാജി കോഫി ഹൗസില്‍ എത്തിയതാണ് മന്ത്രി.14 വര്‍ഷത്തിനിടെ 25 രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിജയനെയും ഭാര്യ മോഹനയെയും കണ്ട് ടൂറിസം മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. വ്യാഴാഴ്ച രാവിലെ എത്തിയ മന്ത്രിയെ ചായയും ഉപ്പുമാവും പഴവും നല്‍കി ഇരുവരും സ്വീകരിച്ചു. കേരളത്തിെന്റ ടൂറിസം വളര്‍ച്ചക്ക് ഏറ്റവും അനിവാര്യമായി വേണ്ടത് ശുചിത്വമാണെന്ന് വിജയന്‍ അഭിപ്രായപ്പെട്ടു.”ന്യൂസിലാന്‍ഡില്‍ 350 കിലോമീറ്ററോളം ഉള്‍നാടുകളില്‍ക്കൂടി സഞ്ചരിച്ചിട്ടുണ്ട്. വളരെ ശുചിയായി സൂക്ഷിക്കുന്ന റോഡുകളാണ് അവിടെ കണ്ടത്” -അദ്ദേഹം വിവരിച്ചു.അത് ശരിവെച്ച മന്ത്രി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമല്ല, നാടാകെ ശുചീകരിക്കേണ്ടത് ഓരോ പൗരെന്റയും ഉത്തരവാദിത്തമാണെന്ന് മറുപടി നല്‍കി. ശുചിത്വബോധം വളര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഏറെ വിനയത്തോടെ വേണം സഞ്ചാരികെള സ്വീകരിക്കേണ്ടത്.ഒരു വിദേശസഞ്ചാരി വന്നാല്‍ പരമാവധി എങ്ങനെ ചൂഷണം ചെയ്യാം എന്നതിനുപകരം അതിഥിയെന്ന നിലയില്‍ സ്വീകരിക്കുകയാണ് വേണ്ടത്. ടൂറിസം പൊലീസിങ് പദ്ധതി ആലോചിക്കുന്നുണ്ട്. കോളജുകളിലും സ്കൂളുകളിലും ടൂറിസം ക്ലബുകള്‍ കൊണ്ടുവരും.ഇതിനായി രണ്ട് സര്‍വകലാശാലകളുമായി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ചു. ജലഗതാഗതരംഗത്ത് ബോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വിജയന്‍ മന്ത്രിയോട് പറഞ്ഞു. തങ്ങളെ കാണാന്‍ മന്ത്രി വന്നതില്‍ അഭിമാനമുണ്ടെന്ന് ഇരുവരും പ്രതികരിച്ചപ്പോള്‍ അടുത്ത യാത്രക്കായി റഷ്യയിലേക്ക് പോകുന്ന ഇരുവരോടും പോയി ഉഷാറായി വരുകയെന്ന ആശംസയും നല്‍കിയാണ് മന്ത്രി മടങ്ങിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക