കോട്ടയം: കോട്ടയത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭര്‍ത്താവും മരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ആയാംകുടി ഇല്ലിപ്പടിക്കല്‍ ചന്ദ്രന്‍ (69) ആണ് മരിച്ചത്.സെപ്തംബര്‍ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയേടെയാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് ചന്ദ്രന്‍ ഭാര്യ രത്നമ്മയെ വീടിനുള്ളില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയത്. അതിനുശേഷം വിഷം കഴിച്ച ചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് ബുധനാഴ്ച രാത്രി 8.30 ന് മരണമടഞ്ഞത്.രത്നമ്മയും ഭര്‍ത്താവ് ചന്ദ്രനും നിരന്തരം വഴക്കായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. പലപ്പോഴും അയല്‍വാസികളുടെ ഇടപെടല്‍ മൂലമാണ് തര്‍ക്കം അവസാനിപ്പിക്കാറ്. ഇത് മിക്കവാറും ദേഹോപദ്രവത്തിലും എത്താറുണ്ട്. കുറച്ചുനാളുകളായി ഭര്‍ത്താവുമായി പിണങ്ങി രത്നമ്മ മകളുടെ വീട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീണ്ടും വഴക്കാവുകയായിരുന്നു.സെപ്തംബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഉണ്ടായ വഴക്കാണ് 57കാരിയായ രത്നമ്മയുടെ ജീവനെടുത്തത്. പെട്ടെന്നുള്ള പ്രകോപനത്തില്‍ ചന്ദ്രന്‍ ഭാര്യയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിഷം കഴിച്ച നിലയില്‍ ചന്ദ്രനെ കണ്ടെത്തിയത്. ചന്ദ്രനെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കെഎസ്‌ആര്‍ടിസി മുന്‍ ജീവനക്കാരനാണ് ചന്ദ്രന്‍. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക