തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കാന്‍റീനില്‍ ബീഫും വിളന്പാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.ഒരു പ്ലേറ്റിന് 50 രൂപ നിരക്കിലാണ് ബീഫ് വില്‍പനയ്ക്ക് അനുമതി. സെക്രട്ടേറിയറ്റ് കാന്‍റീനിലെ ഭക്ഷണ വിഭവങ്ങളുടെ മെനു വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ബീഫിനേയും ഉള്‍പ്പെടുത്തുന്നതെന്നു പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ഹൗസ് കീപ്പിംഗ് വിഭാഗം ഡപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിലവില്‍ സെക്രട്ടേറിയറ്റ് കാന്‍റിനീല്‍ ഉൗണിനൊപ്പം മുട്ടയക്കു മാത്രമാണു നോണ്‍ വെജ് വിഭാഗത്തില്‍ അനുമതി. മുട്ടക്കറിയും ഓംലെറ്റുമുണ്ട്. ചപ്പാത്തിക്കൊപ്പം ചിക്കനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യവുമായി ബന്ധപ്പെട്ട് വിഭവങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് കാന്‍റീനില്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ജീവനക്കാര്‍ക്കൊപ്പം, വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റില്‍ എത്തുന്നവര്‍ക്കും ഇവിടെ നിന്നു ഭക്ഷണം കഴിക്കാനാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക