ഡല്‍ഹി: ഇന്ത്യയില്‍ ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് കുറയുകയും മുസ്‌ലിങ്ങളുടെ പ്രത്യുല്പാദന നിരക്ക് കൂടുകയും ആണെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. ഈ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദു മുസ്‌ലിം ജനസംഖ്യ തുല്യമാകുമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. ഭോപ്പാലില്‍ വെച്ചായിരുന്നു ദ്വിഗ് വിജയ് സിംഗിന്റെ വര്‍ഗീയ പരാമര്‍ശം.

നിലവില്‍ ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് 2.3 ശതമാനവും മുസ്ലിങ്ങളുടേത് 2.7 ശതമാനവും ആണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദു മുസ്‌ലിം ജനസംഖ്യ തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ദിഗ് വിജയ് സിങ് പിന്തുണ അറിയിക്കുകയും 1.11 ലക്ഷം രൂപ സംഭാവന നല്‍കകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക