ഡല്‍ഹി: ഒളിച്ചോടിയ കമിതാക്കളെ യുവതിയുടെ ബന്ധുക്കള്‍ പിടികൂടി കൊലപ്പെടുത്തി. കൊലപാകത്തിന് ശേഷം മൃതദേഹങ്ങള്‍ രണ്ട് സംസ്ഥാനങ്ങളിലായി കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരി സ്വദേശികളായ യുവാവും കൗമാരക്കാരിയായ പെണ്‍കുട്ടിയുമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവം ദുരഭിമാന കൊലപാതകമാണെന്നും ഇതിന് പിന്നില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളാണെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം മദ്ധ്യപ്രദേശിലെ ബിന്‍ഡില്‍ നിന്നും യുവാവിന്റെ മൃതദേഹം രാജസ്ഥാനില്‍ നിന്നുമാണ് കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ജൂലായ് 31ന് ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒളിച്ചോടിയ കമിതാക്കളെ ഡല്‍ഹിയില്‍ നിന്ന് പിടികൂടി തിരികെ എത്തിച്ചശേഷമായിരുന്നു കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊന്നത്. യുവാവിനെ ശരീരത്തില്‍ നിരവധി തവണ കുത്തിയശേഷം മരിക്കുന്നതിന് മുമ്പ് അതിക്രൂരമായി സ്വകാര്യ ഭാഗങ്ങള്‍ കീറിമുറിച്ച്‌ വികൃതമാക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടി കുടുംബത്തിന്റെ ഇഷ്ടത്തിന് വിപരീതമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക