കൊല്ലം: ചികിത്സയ്ക്കായി എത്തിച്ച റിമാന്‍ഡ് പ്രതി ആശുപത്രിയില്‍ നിന്ന് പൊലീസിനെ വെട്ടിച്ചുകടന്നു.

പിന്നീട് പിങ്ക് പൊലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടി. പത്തനാപുരം പിടവൂര്‍ കമുകുംചേരി മണിഭവനം വീട്ടില്‍ ജി. രതീഷ് കുമാര്‍ (43- രാജീവ്) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പത്തനാപുരം എം.എല്‍.എ കെ ബി ഗണേഷ് കുമാറിന്‍റെ ഓഫിസ് അടിച്ച്‌ തകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പത്തനാപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുകയായിരുന്നു രതീഷ് കുമാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച രാവിലെ ജില്ലാ ജയിലില്‍ നിന്ന് ജയില്‍- പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചികിത്സക്കായി ജയില്‍ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ ഇയാളെ എത്തിച്ചിരുന്നു. ഏഴ് പ്രതികളെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ പരിശോധനയ്ക്ക് കാത്തു നില്‍ക്കുന്നതിനിടെയാണ് രതീഷ് കുമാര്‍ പ്രിസണ്‍ ഓഫിസറെ വെട്ടിച്ച്‌ കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ഉടന്‍ തന്നെ വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. പ്രതി രക്ഷപ്പെട്ട വിവരം അറിഞ്ഞ ജില്ല പോലീസ് മേധാവി ടി. നാരായണന്‍ സിറ്റി പരിധിയിലെ മുഴുവന്‍ പൊലീസ് സേനയെയും അലര്‍ട്ട് ചെയ്തു. ഈ സമയം കൊല്ലം നഗരത്തില്‍ പെട്രോളിങ് നടത്തുകയായിരുന്നു പിങ്ക് പൊലീസ് സംഘം റിമാന്‍ഡ് പ്രതിയെ കണ്ടു. പൊലീസ് കണ്ടെന്ന് മനസിലാക്കിയ ഇയാള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പിങ്ക് പൊലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

പിങ്ക് പൊലീസ് സംഘത്തിലെ സീനിയര്‍ സി. പി. ഒ സിന്ധു, സി. പി. ഒ വിദ്യ, ദ്രുതകര്‍മസേനയിലെ സി. പി. ഒ മനേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്. രതീഷ് കുമാറിനെതിരെ തടവ് ചാടിയതിന് കൊല്ലം ഈസ്റ്റ് പൊലീസ് കേസ് എടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക