തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട എ.ആര് സഹകരണ ബാങ്ക് ക്രമക്കേട് ആരോപണത്തില്‍ കെ.ടി.ലീലിന് മൂക്കുകയറിട്ടതിനുപിന്നില് സര്‍ക്കാറിനും സി.പി.എമ്മിനും ലക്ഷ്യങ്ങള്‍ പലത്. ക്രമക്കേടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കണമെന്ന ആവശ്യത്തെ മുഖ്യമന്ത്രിക്കുപിന്നാലെ സഹകരണ മന്ത്രിയും സി.പി.എം ആക്ടിങ് സെക്രട്ടറിയും തള്ളിയത് ജലീലിന് ക്ഷീണമാണ്. പക്ഷേ, ജലീലിനെതിരെ സി.പി.എമ്മില്‍നിന്ന് മറ്റു നീക്കങ്ങളുണ്ടാകില്ല.പാര്‍ട്ടിയോട് ആലോചിക്കാതെ ജലീല്‍ അമിതാവേശം കാട്ടിയെന്നാണ് സി.പി.എമ്മിെന്റ വിലയിരുത്തല്‍. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ സംഘടനപരമായ കെട്ടുപാടുകളും അദ്ദേഹത്തിന് ബാധകമല്ല. പക്ഷേ, അവശ്യം വേണ്ട വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നുമുണ്ട്.കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് ഇടപെടുന്നതില്‍ സി.പി.എം എന്നും എതിരാണ്. ജലീല്‍ ഇ.ഡിക്ക് തെളിവുകള്‍ നല്‍കുന്നതും മറ്റും സഹകരണ മേഖലയില്‍ കേന്ദ്ര ഏജന്‍സികളുടെ കടന്നുവരവിനിടയാക്കുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. സംസ്ഥാനത്തുള്ള 1625 സഹകരണ ബാങ്കുകളില്‍ 65 ശതമാനവും സി.പി.എം നിയന്ത്രണത്തിലാണ്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമെന്ന ബി.ജെ.പിയുടെ ആക്ഷേപത്തിെന്റയും കേന്ദ്രം ഇടപെടാനൊരുങ്ങുന്നെന്ന വാര്‍ത്തകളുടെയും പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ഇടപെടല്‍. എന്നാല്‍, എ.ആര് നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ താന്‍ ഒരിക്കലും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി. ജലീല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.’നിലവില്‍ സഹകരണ വകുപ്പ് നല്ല നിലയില്‍ ഇടപെടുന്നു. ആദായ നികുതി വകുപ്പാണ് സഹകരണ അന്വേഷണ വിഭാഗത്തോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ആര്.ബി.െഎയും ഇടപെടുന്നു. ആ സാഹചര്യത്തില്‍ ഇ.ഡി അന്വേഷണ ആവശ്യം ഉയരുന്നില്ല. മലപ്പുറം ജില്ലയിലെ വിഷയമെന്ന നിലയിലാണ് തെന്റ ഇടപെടല്‍. അല്ലാതെ ആരോടും വ്യക്തി വിേദ്വഷമില്ല’- അദ്ദേഹം പറഞ്ഞു.കുഞ്ഞാലിക്കുട്ടിക്കെതിരായ വ്യക്തിപരമായ ഏറ്റുമുട്ടലെന്ന നിലയിലേക്ക് വഷളാകുന്നതിനെക്കാള് നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം കേന്ദ്രങ്ങളിലുണ്ടായ വോട്ട് രാഷ്ട്രീയത്തിെന്റ നേട്ടത്തിലാണ് സി.പി.എമ്മിെന്റ നോട്ടം.ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരായ നിരന്തര ആക്രമണം സി.പി.എമ്മിന് വിയോജിപ്പുള്ള ചില മുസ്ലിം സംഘടനകളുടെ ഇടപെടലിന് വഴിയൊരുക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. സി.പി.എമ്മിനെതിരായി ന്യൂനപക്ഷ സംഘടനകളുടെ ഏകീകരണമെന്ന ഇൗ സംഘടനകളുടെ കെണിയില്‍ വീഴാന്‍ പാടില്ലെന്നതാണ് ജലീലിനെ നിയന്ത്രിക്കുന്നതിലേക്ക് നയിക്കുന്നത്. പക്ഷേ, കുഞ്ഞാലിക്കുട്ടി-പിണറായി സൗഹൃദമെന്ന ആക്ഷേപത്തിന് മറുപടി പറയേണ്ട ബാധ്യത നേതൃത്വത്തിേന്റത് മാത്രമായി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക