നിഗൂഢത മാറാതെ മലപ്പുറം വടക്കന്‍പാലൂര്‍ മേലേപീടിയേക്കല്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ വധം. അതിക്രൂരമായ കൊലപാതകം നടന്നിട്ട് രണ്ട് വര്‍ഷത്തോട് അടുക്കുമ്ബോഴും പ്രതികളെ കണ്ടെത്താനോ കേസിലെ ദുരൂഹത മാറ്റാനോ കഴിയാതെ പൊലീസ്. 2019 ഓഗസ്റ്റ് 29ന് ആണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡില്‍ യാത്ര പോയ മലയാളി ഡെറാഗൂണില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് സാമ്ബത്തിക നഷ്ടമുണ്ടായതിനെ തുടര്‍ന്ന് ഷുക്കൂറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

‘bitjax.BTC’, ‘BTC.bit.shukoor’ എന്നീ രണ്ട് ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളാണ് ഷുക്കൂര്‍ നടത്തിയിരുന്നത്. 485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പിന്നീട് മനസിലായത്. ഇതില്‍ ഷുക്കൂറിന്റെ ബിസിനസ് പങ്കാളിയെയും ആദ്യഘട്ടത്തില്‍ പൊലീസ് സംശയിച്ചു. തള്ളിവിരലടയാളമായിരുന്നു ഷുക്കൂറിന്റെ ലാപ്‌ടോപിന്റെ പാസ് വേര്‍ഡായി ഉപയോഗിച്ചിരുന്നത്. ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച്‌ കൊലയാളികള്‍ സ്ഥലം വിടുമ്ബോള്‍ ഈ തള്ളവിരല്‍ അവര്‍ മുറിച്ചെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ നിന്ന് ഒരു ശതമാനം പോലും മുന്നോട്ടുപോയില്ല. ഡെറാഡൂണ്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അരുണ്‍ മോഹന്‍ ജോഷിയാണ് ആദ്യഘട്ടത്തില്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരുന്നത്. പിന്നീട് വിവരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് ലഭ്യമായില്ല. മലയാളികളായ പത്തു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഡെറാഡൂണ്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അരുണ്‍ മോഹന്‍ ജോഷി അന്ന് പറഞ്ഞിരുന്നു.

പ്രതികള്‍ മലയാളികളായിട്ടും കേരളാ പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളൊന്നുമുണ്ടായില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ഷുക്കൂറിന്റെ മാതാവും ആക്ഷന്‍ കമ്മിറ്റിയും ഇതു സംബന്ധിച്ച്‌ പരാതി നല്‍കിയ ശേഷമാണ് പൊലീസ് കേസെടുത്തതുതന്നെ. കേരളത്തില്‍ നടന്ന ഗൂഡാലോചനയും തട്ടിക്കൊണ്ടുപോകലും ഇടപാടുകളുമാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക