മൈസുരു: മൈസൂരുവില്‍ എം ബി എ വിദ്യാ‍ര്‍ഥിനി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാ‍ര്‍ഥിനികള്‍ക്കായി കര്‍ശന നി‍ര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ മൈസൂരു സര്‍വകലാശാല.

വൈകിട്ട് 6.30 ന് ശേഷം പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് സര്‍വകലാശാല പുറപ്പെടുവിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് ഇതിനായി നിരത്തുന്ന കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ആണ്‍കുട്ടികള്‍ക്കായി യാതൊരുവിധ നി‍ര്‍ദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്കു‍ട്ടികള്‍ പോകുന്നത് വിലക്കിയാണ് യൂണിവേഴ്സിറ്റി രജിസ്റ്റാ‍ര്‍ ഓ‍ര്‍ഡര്‍ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റീ ജീവനക്കാര്‍ വൈകിട്ട് ആറ് മുതല്‍ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോള്‍ നടത്തണമെന്നും സ‍ര്‍ക്കുലറില്‍ പറയുന്നു. വൈകിട്ട് 6.30 വരെ മാനസ ​ഗം​ഗോത്രി പ്രദേശത്ത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോയിരിക്കുന്നത് വിലക്കിയിരിക്കുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ എല്ലാദിവസവും വൈകിട്ട് ആറിനും ഒമ്ബതിനും ഇടയില്‍ ദിവസവും പട്രോളിം​ഗ് നടത്തണം. – സര്‍ക്കുലറില്‍ വ്യക്തമാക്കി.

വിജനമായ സ്ഥലങ്ങളുള്ള, ഈ ക്യാംപസിലെ പെണ്‍കുട്ടികളെ കുറിച്ചുള്ള ആകുലത പൊലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഓര്‍ഡറിനെ കുറിച്ച്‌ കോളേജ് വൈസ് ചാന്‍സലര്‍ പറയുന്നു. വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോകരുതെന്നതാണ് സര്‍ക്കുലറുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആണ്‍കുട്ടികളെ പറ്റി പരാമര്‍ശിക്കാതെ, വിദ്യാര്‍ഥിനികള്‍ക്ക്​ മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ സര്‍വകലാശാല വിവാദ ഉത്തരവ് തിരുത്തി. വൈകിട്ട് 6.30ന് ശേഷം പുറത്തിറങ്ങുമ്ബോള്‍ ശ്രദ്ധിക്കണമെന്നാണ് തിരുത്തിയ ഉത്തരവില്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക