പൂനെ: തന്റെ രണ്ടേക്കറിലെ കൃഷി ഭൂമിയില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് ജില്ല ഭരണകൂടത്തെ സമീപിച്ച്‌ കര്‍ഷകന്‍. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. കഞ്ചാവിന് മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കും എന്നാല്‍, മറ്റു വിളകള്‍ക്ക് ഇവ ലഭിക്കില്ല. ഒരു കാര്‍ഷിക വിളയ്ക്കും നിശ്ചിത വരുമാനമില്ലെന്നും അപേക്ഷയില്‍ പരാമര്‍ശിക്കുന്നു .ഇതേ തുടര്‍ന്ന് കര്‍ഷകന്‍റെ അപേക്ഷ ജില്ല ഭരണകൂടം പൊലീസിന് കൈമാറി. കര്‍ഷകന്‍റെ നടപടി പബ്ലിസിറ്റി സ്റ്റണ്ടാണെന്നും പൊലീസ് പറഞ്ഞു. 

സോലാപൂരിലെ മൊഹോര്‍ തഹസില്‍ പ്രദേശത്തെ കര്‍ഷകനായ അനില്‍ പട്ടീലാണ് ജില്ല കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിക്കുന്നവര്‍ക്ക് വന്‍ നഷ്ടം നേരിടുന്നുവെന്നും ഇതുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു . എന്നാല്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈകോത്രോപിക് സബ്സ്റ്റന്‍സ് (എന്‍.ഡി.പി.എസ്) നിയമപ്രകാരം കഞ്ചാവ് കൃഷി നിരോധിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് തുച്ഛമായ വില ലഭിക്കുന്നതിനാല്‍ കൃഷിയുമായി മുന്നോട്ടുപോകുന്നവര്‍ വന്‍ പ്രതിസന്ധിയിലാകുന്നു. മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടുന്നില്ല. പഞ്ചസാര ഫാക്ടറികള്‍ കരിമ്പ് എടുക്കുന്നുണ്ടെങ്കിലും പണം നല്‍കുന്നില്ല. കഞ്ചാവ് കൃഷിയില്‍ നിന്ന് വന്‍ വില ലഭിക്കും. അതിനാല്‍ തന്റെ രണ്ടേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവാദം നല്‍കണം”.

കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഭരണകൂടത്തിനായിരിക്കും ഉത്തരവാദിത്തമെന്നും കര്‍ഷകന്‍ കൂട്ടിച്ചേര്‍ത്തു. അതെ സമയം പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയാണ് കര്‍ഷകന്‍റെ അപേക്ഷയെന്നും കഞ്ചാവ് കൃഷി ചെയ്താല്‍ കര്‍ഷകനെതിരെ നടപടി സ്വീകരിക്കുമെന്നും മൊഹോള്‍ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഇന്‍സ്പെക്ടറായ അശോക് സെയ്കാര്‍ മുന്നറിയിപ്പ് നല്‍കി .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക