ആലപ്പുഴ : പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഉള്‍പ്പെടെ പോലീസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി.

ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കരൂര്‍ സ്വദേശി മഹേഷിന്റെ ഭാര്യ രാജി (28), ബന്ധു കരൂര്‍ ഐവാടിശേരിയില്‍ സിന്ധു (57), സിന്ധുവിന്റെ മകന്‍ സനീഷ് (32), ഐവാടിശേരിയില്‍ ശരത് (26), കരൂര്‍ കണിയാംപറമ്ബില്‍ അജിത്ത് (33) , രാഹുല്‍ (28) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓണാഘോഷ പരിപാടിയ്‌ക്കിടെയാണ് മര്‍ദ്ദനമേറ്റതെന്ന് ഇവര്‍ ജില്ലാ പോലീസ് മേധാവിയ്‌ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഒന്‍പത് മാസം ഗര്‍ഭിണിയായ രാജിയ്‌ക്കും മര്‍ദ്ദനമേറ്റെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മഹേഷിന്റെ കുടുംബം രാത്രി ഓണം ആഘോഷിക്കുകയായിരുന്നു. ഇതിനിടെ അവിടേക്ക് എത്തിയ എട്ടോളം പോലീസുകാര്‍ എല്ലാരേയും മര്‍ദ്ദിക്കുകയായിരുന്നു.

അതേസമയം വീട്ടില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തി ഉച്ചഭാഷിണികള്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു സംഘം ഇത് തടയുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പോലീസിന്റെ വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക