കൊച്ചിയിലെ വ്യവസായി ആയ മധ്യവയസ്കനെ ഹണിട്രാപ്പില്‍ പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. എറണാകുളം കടവന്ത്ര സ്വദേശി സത്താര്‍ നല്‍കിയ പരാതിയിലാണ് രണ്ടു സ്ത്രീകളടക്കം നാലുപേരെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മര്‍-ഫാത്തിമ ദമ്ബതികളുടെ മകളാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ സാജിദയെന്ന യുവതിയെ കഴിഞ്ഞ മാസം രണ്ടിനായിരുന്നു സത്താര്‍ വിവാഹം കഴിച്ചത്. വിവാഹിതനും മക്കളുമുള്ള സത്താറിന് സാജിദയെ മുന്‍പ് പരിചയമുണ്ടായിരുന്നു. സാജിദയെ സത്താറിന് വിവാഹം കഴിക്കാന്‍ താല്‍പ്പര്യം ഉണ്ടെന്ന് മനസിലാക്കിയ ഇക്‌ബാല്‍ സത്താറുമായി സംസാരിച്ച്‌ സാജിദയുടെ മാതാപിതാക്കളെ കാണാമെന്ന് ഉറപ്പ് നല്‍കി. സാജിദയുടെ മാതാപിതാക്കളായി ഉമ്മറും ഫാത്തിമയും അഭിനയിച്ചു. സാജിദയെ സത്താറിന് വിവാഹം ചെയ്ത് കൊടുത്തശേഷം ഇരുവരെയും കല്ലഞ്ചിറയിലെ വാടക വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.

സത്താറിന് വേറെ ഭാര്യയും മക്കളുമുണ്ടെന്ന് അറിയാവുന്ന പ്രതികള്‍ ഇതുവെച്ച്‌ പദ്ധതി തയ്യാറാക്കി. കല്യാണദിവസം മുതല്‍ സാജിദ സത്താറുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് സത്താര്‍ അറിഞ്ഞില്ല. പിന്നീട് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു പ്രതികള്‍ ചെയ്തത്ക. ഭാര്യയും മക്കളും ഇക്കാര്യം അറിയുമെന്ന ഭയത്താല്‍ സത്താര്‍ നാല് ലക്ഷം രൂപയും എട്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും സാജിദയ്ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ വീണ്ടും ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതോടെ സത്താര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

നേരത്തെയും സാജിദ അടക്കമുള്ള പ്രതികള്‍ ഹണിട്രാപ്പില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിരുന്നതായി പോലീസ് പറയുന്നു. വിവാഹം കഴിച്ച്‌ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നത് ആദ്യത്തെ സംഭവമാണെന്നും പോലീസ് പറയുന്നു. മുന്‍സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി മധ്യവയസ്‌കരെ കല്യാണം കഴിച്ചാണ് പുതിയ ബ്ലാക്ക്‌മെയില്‍ രീതികള്‍ ഇവര്‍ പുറത്തെടുത്തത്. അപമാന ഭാരത്താലാണ് പലരും ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറാകാത്തതെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക