പെരുമ്പാവൂർ: പുല്ലുവഴിയില്‍ യുവാവ് ഫേസ്ബുക്ക് ലൈവിട്ടശേഷം ആത്മഹത്യ ചെയ്തു. കാര്‍ഷോറൂമിലെ സെയില്‍സ് എക്‌സിക്യുട്ടീവ് ആയിരുന്ന പത്തനംതിട്ട വടശേരിക്കര വീട്ടില്‍ ആശിഷ് ഓമനക്കുട്ടനാണ് (24) മരിച്ചത്. പുല്ലുവഴി എല്‍.പി സ്‌കൂളിന് മുന്‍വശത്തുള്ള വാടകവീട്ടില്‍ ഇന്നലെ രാവിലെയാണ് വീടിന്റെ പുറകിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു താമസം. ഫോണ്‍വിളിച്ചിട്ടും എടുക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരണം മൊബൈലില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇനി ആറു ദിവസം കൂടി മാത്രമെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.വ്യാഴാഴ്ച രാത്രി ആശിഷ് ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. കുറുപ്പംപടി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക