കൊച്ചി: ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസിലൂടെ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നെന്ന് നമ്ബി നാരായണെന്‍റ മൊഴിയുണ്ടെന്ന് സി.ബി.ഐ ഹൈകോടതിയില്‍. ബന്ധുവിന് ജോലിക്ക് ശ്രമിച്ചിട്ട് നല്‍കാതിരുന്നതിെന്‍റ വൈരാഗ്യമാണ് ശ്രീകുമാറിനെന്നാണ് അദ്ദേഹത്തിെന്‍റ മൊഴി.

വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ കമാന്‍ഡറായിരിക്കെയുള്ള പരിചയം വെച്ചാണ് ബന്ധുവിന് ജോലിക്ക് വേണ്ടി ശ്രീകുമാര്‍ സമീപിച്ചത്. ജോലി കിട്ടാതിരുന്നതിനെ തുടര്‍ന്ന് നമ്ബി നാരായണെന്‍റ ഒാഫിസിലെത്തി ശ്രീകുമാര്‍ രോഷം പ്രകടിപ്പിക്കുകയും അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി നമ്ബിയുടെ മൊഴിയുണ്ടെന്ന് വിശദീകരണ പത്രികയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാരക്കേസ് ഗൂഢാലോചന കണ്ടെത്താന്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിയായ ശ്രീകുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയെ എതിര്‍ത്താണ് സി.ബി.ഐയുടെ വിശദീകരണം.

ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് തടഞ്ഞ് ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ വളര്‍ച്ച തടസ്സപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും ദേശീയ താല്‍പര്യമുള്ള കേസാണിതെന്നും അസി. സോളിസിറ്റര്‍ ജനറല്‍ മുഖേന നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ചാരക്കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യാന്‍ കോടതി വിട്ടതെങ്കിലും ചോദ്യം ചെയ്തത് ഐ.ബിയാണ്. നമ്ബിയടക്കമുള്ളവരെ പീഡിപ്പിച്ചാണ് വ്യാജ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയത്. മറ്റൊരു പ്രതിയായ ശാസ്ത്രജ്ഞന്‍ ശശികുമാറിനെ ചോദ്യം ചെയ്തെന്ന് ശ്രീകുമാര്‍ സമ്മതിക്കുന്നു.

1994 നവംബര്‍ 22ന് പേരൂര്‍ക്കട പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്തതെന്നും ഉത്തരങ്ങള്‍ പറയാന്‍ വൈകിയാല്‍ തൊഴിച്ചും അടിച്ചും പീഡിപ്പിക്കുമായിരുന്നെന്നും ശശികുമാറിെന്‍റ മൊഴിയിലുണ്ട്. ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുന്ന സമയത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് സിബി മാത്യൂസ്, ഡിവൈ.എസ്.പി ജോഷ്വാ തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാറും ഉണ്ടായിരുന്നു. സിബി മാത്യൂസും ശ്രീകുമാറും നേരിട്ട് ഉപദ്രവിച്ചില്ല. എന്നാല്‍, ചോദ്യം ചെയ്യുന്ന സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നെന്നും ജയപ്രകാശ്, പുന്നന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നെന്നും ശശികുമാറിെന്‍റ മൊഴിയിലുണ്ട്.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണവുമായി ഇവര്‍ സഹകരിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് സി.ബി.ഐയുടെ ആവശ്യം. ശ്രീകുമാറിേന്‍റതിന് പുറമെ, ഒന്നും മൂന്നും പ്രതികളായ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എസ്. വിജയന്‍, തമ്ബി.എസ്. ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതി മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഒാഫിസര്‍ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഹരജികള്‍ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക