കൊച്ചി: ഐഎസ്‌ആര്‍ഒ ഗൂഡാലോചനക്കേസില്‍ സിബിഐ സംഘം വിദേശത്തേക്ക്.ചാരക്കേസില്‍ ക്രൂര ശാരീരിക പീഡനത്തിനരിയായവരാണ് മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും. ഇവരെ കാണാന്‍ സിബിഐ ഡല്‍ഹി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പോകുന്നത്. ശ്രീലങ്കയിലെ കൊളംബോയിലാണ് ഫൗസിയ ഹസന്‍ ഇപ്പോള്‍ താമസിക്കുന്നത്.കഴിഞ്ഞ മാസം 19ന് മാലിയിലും 21 കൊളംബോയിലും മൊഴിയെടുക്കാനായി എത്തുമെന്ന് സിബിഐ സംഘം മറീയം റഷീദയേയും ഫൗസിയ ഹസനേയും അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ലോക്ഡൗണ്‍ കടുപ്പിച്ചതോടെയാണ് നടപടി മാറ്റിവെച്ചത്. മറിയം റഷീദയേയും ഫൗസിയ ഹസനേയും ഇന്ത്യയിലെത്തിച്ച് മൊഴിയെടുക്കാനായിരുന്നു സിബിഐയുടെ ആദ്യ നീക്കം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക