ഫോണിലൂടെ തെറിവിളിച്ച യുവാവിനെ രാത്രിയില്‍ വിളിച്ച്‌ വരുത്തി മര്‍ദിച്ചു. യുവാവിനെ ഒമ്ബതംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ പണവും ഫോണും അപഹരിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു യുവതികളടക്കം ഏഴുപേരെ ചേര്‍ത്തല പൊലീസ് അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്.

ആലുവ ചൂര്‍ണിക്കര തായ്ക്കാട്ടുകര പഴയപറമ്ബ് അബ്ദുള്‍ജലീല്‍(32), ജലാലുദ്ദീൻ(35), മുഹമ്മദ് റംഷാദ്(25), ഫൈസല്‍(32), അല്‍ത്താഫ്(20), കൊല്ലം കരുനാഗപള്ളി സ്വദേശി കല്ല്യാണി(20), പാലാക്കാട് വാണിയംകുളം സ്വദേശി മഞ്ജു(25)എന്നിവരാണ് പിടിയിലായത്. അഖിലും യുവതിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ അഖില്‍ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതിലുള്ള പ്രകോപനമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതി കൂട്ടുകാരുമായി ആലോചിച്ച്‌ തന്ത്രപരമായി അഖിലിനെ രാത്രിയില്‍ ചേര്‍ത്തല റെയില്‍വെ സ്റ്റേഷന് സമീപത്തേയ്ക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയി എറണാകുളം കാക്കനാട് വെച്ച്‌ മര്‍ദ്ദിച്ചത്. പഴ്സിലുണ്ടായിരുന്ന 3500രൂപയും ഫോണും കവര്‍ന്ന ശേഷം അവശനായ അഖിലിനെ വഴിയില്‍ ഇറക്കിവിട്ടു. ഡിസംബര്‍ 23ന് പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. എസ്.ഐ കെ.പി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ആലുവയിലെ കോഫി ഷോപ്പില്‍ നിന്നും പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക