ജെഫ്രി എഡ്വേര്‍ഡ് എപ്സ്റ്റൈൻ എന്ന ശതകോടീശ്വരന്റെ ലൈംഗിക കുറ്റകൃത്യങ്ങള്‍ അമേരിക്കയെ പിടിച്ചുകുലുക്കിയിരുന്നു. ജെഫ്രി രേഖകള്‍ എന്ന പേരില്‍ ഈ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകളില്‍ നിരവധി പ്രമുഖരുടെ പേരുകളും ഇടംപിടിച്ചിരുന്നു. അമേരിക്കയുടെ മുൻ പ്രസിഡന്റുമാരായ ബില്‍ ക്ലിൻണും ഡൊണാള്‍ഡ് ട്രംപും വരെ ജെഫറി രേഖകളില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ജെഫറി എപ്സ്റ്റൈൻറെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കാളിയാകുകയും സാക്ഷിയാകുകയും ചെയ്തത് ഒരു യുവതിയായിരുന്നു.
ജെഫറി എപ്സ്റ്റൈൻറെ കാമുകിയായ ഗിലൈൻ മാക്സ്വെല്‍. ഒരു സിനിമാ കഥയെ വെല്ലുന്ന ജീവിതത്തിന് ഉടമയായ ഗിലൈൻ മാക്സ്വെല്‍ ആയിരുന്നു എപ്സ്റ്റൈൻറെ ലൈംഗിക കുറ്റകൃത്യങ്ങളുടെയെല്ലാം പങ്കാളി. മാധ്യമഭീമനും ബ്രിട്ടീഷ് എം.പിയുമായിരുന്ന റോബര്‍ട്ട് മാക്സ്വെല്ലിന്റെ മകളായിരുന്നു ഗിലൈൻ മാക്സ്വെല്‍. ജനിച്ചത് പാരിസിലാണെങ്കിലും ഗിലൈൻ വളര്‍ന്നത് ബ്രിട്ടണിലായിരുന്നു. ജെഫറി എപ്സൈറ്റൈനെ മകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് പിതാവ് തന്നെയായിരുന്നു. 1991 ല്‍ തട്ടിപ്പില്‍ ആരോപണവിധേയനായ റോബര്‍ട്ട് ദുരൂഹമായ സാഹചര്യത്തില്‍ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യുവതി എപ്സൈറ്റൈനുമായി കൂടുതല്‍ അടുത്തത്.
പിന്നീട് എപ്സ്റ്റൈൻ സംഘടിപ്പിക്കുന്ന എല്ലാ പാര്‍ട്ടികളിലും ഗിലൈന്റെ സാന്നിധ്യമുണ്ടായിരുന്നു. ക്രമേണ എപ്സ്റ്റൈന്റെ ജീവിത പങ്കാളിയായി ഗിലൈൻ മാറി. തന്നെക്കാള്‍ പത്തുവയസ് കൂടുതലുള്ള എപ്സ്റ്റൈന്റെ ശക്തിദൗര്‍ബല്യങ്ങള്‍ നന്നായി മനസ്സിലാക്കിയവളായിരുന്നു ഗിലൈൻ. വിവിധ പ്രായത്തിലുള്ള സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് എപ്സ്റ്റൈനെന്ന് മനസ്സിലാക്കിയ യുവതിയുടെ പിന്നീടുള്ള ജീവിതം കാമുകന് വേണ്ടി പെണ്‍കുട്ടികളെ കണ്ടെത്തുന്നതിനും അവരെ എപ്സ്റ്റൈന്റെ കിടപ്പറയില്‍ എത്തിക്കുന്നതിനും കാമുകന്റെ ലൈംഗിക ബന്ധങ്ങള്‍ക്ക് സാക്ഷിയാകുന്നതിനും അതില്‍ പങ്കാളിയാകുന്നതിനും വേണ്ടിയായിരുന്നു.
ലൈംഗികതയാണ് എപ്സ്റ്റൈന്റെ ഏറ്റവും വലിയ ബലഹീനതയാണെന്ന് അറിയാവുന്ന ഗിലൈൻ സിനിമയിലും മോഡലിങ്ങിലും മോഹനവാഗ്ദാനങ്ങള്‍ നല്‍കി കൂടുതല്‍ പെണ്‍കുട്ടികളെ എപ്സ്റ്റൈന്റെ കിടപ്പറയിലെത്തിച്ചു. കാമുകൻ മറ്റ് പെണ്‍കുട്ടികളുമായി സെക്സില്‍ ഏര്‍പ്പെടുമ്ബോള്‍ ഗിലൈൻ കാഴ്ചക്കാരിയായി നില്‍ക്കും. ചില അവസരങ്ങളില്‍ അവരതില്‍ പങ്കാളിയാവുകയും ചെയ്യും. 2010 ന് ശേഷമാണ് ഗിലൈനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്.
2015 ല്‍ ഒരു യുവതിയുടെ പരാതിയില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത തന്നെ ഗിലൈൻ ജോലിയ്‌ക്കെടുത്തു. ക്രമേണ എപ്‌സ്‌റൈനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ അവരെ പ്രേരിപ്പിച്ചു. അയാളുടെ എല്ലാ രതിവൈകൃതങ്ങള്‍ക്കും തന്നെ ഇരയാക്കിയെന്നും യുവതി ആരോപിച്ചു. 2015 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ഗിലൈനും എപ്‌സ്റ്റൈനുമേതിരേ ഒരു ഡസനിലേറെ സ്ത്രീകള്‍ പരാതിയുമായി രംഗത്ത് വന്നു. അതില്‍ പ്രിൻസ് ആൻഡ്രൂ അടക്കമുള്ള പ്രമുഖരുടെ പേരും പരാമര്‍ശിച്ചിരുന്നു.
കുറ്റകൃത്യങ്ങളില്‍ തനിക്കുള്ള പങ്ക് നിഷേധിച്ച ഗിലൈൻ 2019 ല്‍ ഗിലൈൻ ഒളിവില്‍പ്പോയി. അഭിഭാഷകര്‍ മുഖേന മാത്രമായിരുന്നു അവര്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നത്. 2020 ല്‍ എഫ്.ബി.ഐ ഗിലൈനെ അറസ്റ്റ് ചെയ്യുന്നു. സെക്‌സ് ട്രാഫിക്കിങ്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ദുരൂപയോഗം ചെയ്യുന്നതിന് ഗൂഢാലോചന നടത്തുക, ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുക എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ക്ക് ഗിലൈന് ഇരുപത് വര്‍ഷം തടവ് ലഭിച്ചു. 62 കാരിയായ ഗിലൈൻ ഇപ്പോള്‍ ഫെഡ്രല്‍ പ്രിസണില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.