തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിമരുന്ന് കേസ് പ്രതി കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. ലഹരിമരുന്ന് കേസില്‍ പൊലീസ് പിടികൂടിയ മംഗലപുരം സ്വദേശി സെയ്ദ് ആണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് പ്രതി ഓടി രക്ഷപ്പെട്ടത്.
പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോളായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് സെയ്ദിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കായാണ് പ്രതിയെ വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ, ഡോക്ടറുടെ മുറിയിലേക്ക് കടക്കുന്നതിന് മുന്‍പായി ഒരു കൈയിലെ വിലങ്ങ് പൊലീസ് അഴിച്ചുമാറ്റി.
തൊട്ടുപിന്നാലെ പ്രതി പൊലീസുകാരെ തള്ളിമാറ്റി ആശുപത്രിയില്‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താൻ തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.