ആലുവ കേസില്‍ പ്രതി അസഫാക് ആലത്തിന് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍. വെറുതേവിട്ടാല്‍ നാളെ ഇത് മറ്റൊരു കുഞ്ഞിന് സംഭവിക്കാം. അതനുവദിക്കരുത്. പരമാവധി ശിക്ഷ ഉറപ്പാക്കും വരെ പോരാടുമെന്ന് കുട്ടിയുടെ അമ്മയും പറഞ്ഞു.

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുെകാന്ന കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, മൃതദേഹത്തോടുള്ള അനാദരം തുടങ്ങി ചുമത്തിയ പതിനാറ് കുറ്റങ്ങളും തെളിഞ്ഞു. വധശിക്ഷയും ജീവപര്യന്തം തടവും വരെ ശിക്ഷിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കുറ്റകൃത്യം നടന്ന് നൂറാംദിവസമാണ് വിധി. ശിക്ഷയിന്മേലുള്ള വാദം വ്യാഴാഴ്ച നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക