കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നടത്തുന്ന ജില്ലാ പര്യടനം ഇന്ന് തുടങ്ങും. കോഴിക്കോട് ആണ് ആദ്യ പരിപാടി. രാവിലെ കൺവെൻഷനും ഉച്ചയ്ക്കുശേഷം നേതൃയോഗവും ചേരും. അതേസമയം, കടുത്ത എതിർപ്പിനെ തുടർന്ന് 6 ജില്ലകളിലെ മണ്ഡലം പുന:സംഘടന പൂർത്തിയാക്കാനായിട്ടില്ല. പുന:സംഘടന ഏകപക്ഷീയമായി എന്ന പരാതിയാണ് ഏ ഗ്രൂപ്പിനുള്ളത്.

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മൈക്കിനായി നടത്തിയ ഈ പിടിവലി കെ സുധാകരനെയും വിഡി സതീശനെയും മാനസികമായി അകറ്റിയിരുന്നു. മണ്ഡലം പുന:സംഘടനയെ അടക്കം ഈ അകൽച്ച ബാധിച്ചിരിക്കുകയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനപ്രകാരമുള്ള ജില്ലാതല പര്യടനത്തിന് സുധാകരനും സതീശനും കൈകോർക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത മാസം 11 വരെ ഓരോ ജില്ലയിലും ഒരു ദിവസം മുഴുവൻ ചെലവഴിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഇരുവരും വിലയിരുത്തും. ബ്ലോക്ക് പ്രസിഡന്റുമാരുമായും ഡിസിസി ഭാരവാഹികളുമായും പ്രധാനപ്പെട്ട നേതാക്കളുമായും ഇരുവരും പ്രത്യേകം കൂടിക്കാഴ്ച നടത്തും. അതേസമയം മണ്ഡലം പുന:സംഘടനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഗ്രൂപ്പുകളിൽ നിന്ന് ഉയർന്നിട്ടുള്ളത്.

ജില്ലാതലത്തിൽ സമവായമുണ്ടാക്കി നൽകിയ പട്ടികയിൽ ഉൾപെടെ കെപിസിസി നേതൃത്വം മാറ്റം വരുത്തിയത് ഏ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയതിനാലാണ് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ പരാതിയുമായി സമീപിക്കാത്തത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മണ്ഡലം പുന:സംഘടന ഇനി പൂർത്തിയാകാനുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക