കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്സ്യൂള്‍ ആണെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. നഷ്ടത്തിലായ ബാങ്കിനെ ബെയില്‍ ഔട്ട് ചെയ്യാൻ ആര്‍ബി ഐ പെര്‍മിഷൻ വേണമെന്നും അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തില്‍ വച്ച്‌ തീരുമാനിച്ചാല്‍ ബെയില്‍ ഔട്ട് പാക്കേജ് നടപ്പിലാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

യെസ് ബാങ്കില്‍ എസ്ബിഐ മുതല്‍ ഫെഡറല്‍ ബാങ്ക് വരെ നിക്ഷേപമിറക്കിയത് റിസര്‍വ് ബാങ്ക് അനുമതിയോടെ ഓഹരിയിലാണ്. ഇവിടെ ആര്‍ബിഐ പെര്‍മിഷൻ ഇല്ല, കിട്ടാനും പോകുന്നില്ല. കാരണം കേരള ബാങ്ക് ഏത് വകുപ്പില്‍ പണം കൊടുക്കും? ക്ലൈന്റ് എന്ന നിലയില്‍ കരിവന്നൂര്‍ ബാങ്കിന്റെ കെവൈസി ഡിസ്പ്യൂട്ടഡ് ആണ്. മറ്റൊന്ന് നിലവില്‍ ഇഡി അന്വേഷിക്കുന്ന കരിവന്നൂര്‍ കേസില്‍ ആരോപണ വിധേയനാണ് കേരള ബാങ്ക് വൈസ് പ്രസിഡന്റ് കണ്ണൻ. കണ്ണൻ ഉള്‍പ്പെട്ട സമിതി എങ്ങനെ കരിവന്നൂരിനെ ബെയില്‍ ഔട്ട് ചെയ്യാനുള്ള തീരുമാനമെടുക്കും ? 50 കോടി പോയിട്ട് 50 പൈസ കരുവന്നൂര്‍ ബാങ്കിന് നല്‍കാൻ കേരള ബാങ്കിന് കഴിയില്ല- സന്ദീപ് വാര്യര്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്കു തുക തിരിച്ചുകൊടുക്കാന്‍ ഇനി 40 കോടി രൂപ വേണം. സഹകരണ ബാങ്കുകളില്‍ നിന്ന് സ്വരൂപിച്ച 50 കോടി രൂപയോളം കരുവന്നൂരിന് നല്‍കാനാണ് നീക്കം. റിസര്‍വ് ബാങ്കിന്റെ നിയമപരായ കുരുക്ക് മറികടക്കുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യും. കരുവന്നൂര്‍ ബാങ്കിന് വായ്പയായി തുക നല്‍കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക