ലക്നൗ ∙ സ്ത്രീധന പീഡനത്തെ തുടര്‍ന്നു യുവതി പൊള്ളലേറ്റു മരിച്ച കേസില്‍ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, 2 സഹോദരിമാര്‍ എന്നിവര്‍ക്ക് ഉത്തര്‍പ്രദേശിലെ ബല്ലിയ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട്‌വാലി സ്വദേശിനിയായ മീന 2008 ഫെബ്രുവരിയിലാണ് ശേഷ്നാഥ് സിങ്ങിനെ വിവാഹം ചെയ്തത്. 2018 ഏപ്രില്‍ 3ന് ഭര്‍തൃഗൃഹത്തില്‍ ഇവര്‍ പൊള്ളലേറ്റു മരിച്ചു.

സ്ത്രീധനത്തെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് മകളെ ചുട്ടുകൊല്ലുകയായിരുന്നു എന്നാരോപിച്ച്‌ മീനയുടെ പിതാവ് അശോക് സിങ് നല്‍കിയ പരാതിയില്‍ ശേഷ്നാഥ്, പിതാവ് സുരേഷ് സിങ്, മാതാവ് താതേരി ദേവി, സഹോദരിമാരായ സുനിത, സരിത എന്നിവരുടെ പേരില്‍ കേസെടുത്തു. അഡീഷനല്‍ ജില്ലാ ജഡ്ജി നിതിന്‍ കുമാര്‍ ​ഠാക്കൂറാണ് ഇവര്‍ക്ക് ജീവപര്യന്തം തടവും 5,000 രൂപവീതം പിഴയും വിധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക