കോട്ടക്കല്‍: ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ അസുഖബാധിതരായ രക്ഷിതാക്കളെയും ചേര്‍ത്തുപിടിച്ച്‌ കഴിയുന്ന ആതിരയുടെ വീടെന്ന സ്വപ്നത്തിന് കൈകോര്‍ത്ത് സുമനസ്സുകള്‍. വീടിെന്‍റ മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച വീട്ടില്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തിെന്‍റ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുകയാണ്.

പറപ്പൂര്‍ പഞ്ചായത്തിലെ മൂന്നംഗ കുടുംബത്തിെന്‍റ ദുരിതത്തെക്കുറിച്ച്‌ വ്യാഴാഴ്ച ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് സഹായ വാഗ്ദാനവുമായി എത്തിയത്.തുടര്‍ നടപടികളുടെ ഭാഗമായി പറപ്പൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് അംഗം ടി.ഇ. സുലൈമാന്‍, അബ്ദുല്‍ കരീം എന്‍ജിനീയര്‍, മുഹമ്മദ് ബഷീര്‍ വലിയാട്ട്, എം.സി. മുഹമ്മദ് കുട്ടി, പഞ്ചിളി മൊയ്തീന്‍, ഷാക്കിര്‍ ആലങ്ങാടന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. ആതിരയുടെ അച്ഛന്‍ വേലായുധന്‍, അമ്മ ലീല എന്നിവരുമായി ഇവര്‍ സംസാരിച്ചു. നാട്ടുകാരെയും സഹായം നല്‍കാന്‍ താല്‍പര്യമുള്ളവരെയും ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാന്‍ കുടുംബത്തിെന്‍റ പേരില്‍ സഹായ സമിതി രൂപവത്കരിക്കാനാണ് തീരുമാനം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ 80 കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങിയ അലുംനി അസോസിയേഷന്‍ ‘സപ്പോര്‍ട്ട് ആതിര’യെന്ന വാട്സ്‌ആപ് ഗ്രൂപ്പിലൂടെ സഹായമഭ്യര്‍ഥിച്ചു കഴിഞ്ഞു. ആതിരയുടെ സുഹൃത്തുക്കളും കാമ്ബയിന് തുടക്കമിട്ടിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനുവും സുഹൃത്തുക്കളും ശനിയാഴ്ച രാവിലെ പത്തിന് ഇവരുടെ വീട് സന്ദര്‍ശിക്കും.20 വര്‍ഷം മുമ്ബ് വേലായുധന്‍ കിഴക്കേകുണ്ടില്‍ വാങ്ങിയ വീടാണ് തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. ശക്തമായ കാറ്റും മഴയും വന്നാല്‍ കുടുംബം പെരുവഴിയിലാകുന്ന സ്ഥിതിയാണ്. നിത്യരോഗിയാണ് വേലായുധന്‍. ഭാര്യ ലീല വീടുകളില്‍ ജോലി ചെയ്താണ് കുടുംബം നോക്കുന്നതും എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയായ ആതിരയുടെ പഠനത്തിന് പണം കണ്ടെത്തുന്നതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക