ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും ഉത്തരംമുട്ടിച്ച്‌ നാലുകാലില്‍ നടക്കുകയാണ് തുര്‍ക്കിയിലെ ഒരു കുര്‍ദ് കുടുംബം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ബി.ബി.സി ഡോക്യുമെന്ററിയിലൂടെയാണ് ഈ കുടുംബം ലോകത്തിന്റെ ശ്രദ്ധയില്‍ വരുന്നത്. കാലമിത്ര കഴിഞ്ഞിട്ടും ഈ കുടുംബത്തിന്റെ അവസ്ഥ സംബന്ധിച്ച്‌ പൂര്‍ണമായ വിശദീകരണം നല്‍കാന്‍ ശാസ്ത്രജ്ഞര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ ആയിട്ടില്ല.

കുടുംബത്തിലുള്ള ഏറെപേരും കാലുകള്‍ കൂടാതെ കൈകള്‍ കൂടി നിലത്തുകുത്തിയാണ് നടക്കുന്നത്. ഈ വാര്‍ത്തകള്‍ പുറത്തുവന്നയുടനെ ‘പരിണാമത്തിന്റെ പിന്‍നടത്തം’ എന്നാണ് അതി​നെ പല ശാസ്ത്രജ്ഞരും വിളിച്ചത്. പിന്നീട് നടത്തിയ പരിശോധനകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത് ഒരു​ രോഗാവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചെങ്കിലും പല ശാസ്ത്രജ്ഞര്‍ക്കും അത് തൃപ്തികരമായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജന്മനായുള്ള സെറിബെല്ലാര്‍ അറ്റാക്സിയ എന്ന അവസ്ഥയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം. ചെറിയതോതില്‍ ബുദ്ധിപരമായ പ്രശ്നങ്ങളും രണ്ട് കാലില്‍ നില്‍ക്കാന്‍ പ്രയാസവുമുള്ളവരാണ് നാലു കാലില്‍ നടക്കുന്നത്. ഇവരില്‍ പലരെയും രണ്ടു കാലില്‍ നടക്കാന്‍ പരിശീലിപ്പിക്കുകയും കുറേ​യൊക്ക അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക