കല്‍പറ്റ: ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് ബി.ജെ.പി നേതാക്കള്‍ കോഴ നല്‍കിയെന്ന കേസില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കല്‍പറ്റ എം.എല്‍.എയുമായ സി.കെ. ശശീന്ദ്രന്റെ മൊഴിയെടുത്തു.

ശനിയാഴ്ച വീട്ടിലെത്തിയാണ് കേസ് അന്വേഷിക്കുന്ന വയനാട് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. ഇദ്ദേഹത്തിെന്‍റ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നല്‍കിയ കോഴപ്പണം ജാനു ശശീന്ദ്രെന്‍റ ഭാര്യക്ക് കൈമാറിയതായി പരാതിക്കാരനായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് ആരോപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണം തന്ന കാര്യം ശശീന്ദ്രന്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൊഴിയെടുത്തത്. ജാനു തന്നത് കടം വാങ്ങിയ പണമാണെന്നാണ് ശശീന്ദ്ര‍‍ന്റെ വിശദീകരണം. ജാനുവിന് വായ്പ നല്‍കിയ മൂന്നു ലക്ഷത്തില്‍ ഒന്നര ലക്ഷം 2020 ജൂലൈ ആറിനും ബാക്കി ഒന്നര ലക്ഷം കഴിഞ്ഞ മാര്‍ച്ച്‌ ഒമ്പതിനും തിരിച്ചു തന്നതായാണ് അദ്ദേഹം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച്‌ മാര്‍ച്ച്‌ ഏഴിന് 10 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് പരാതിക്കാര‍‍‍ന്റെ ആരോപണം. ഒമ്പതിനാണ് ജാനു ശശീന്ദ്രന്റെ ഭാര്യക്ക് നേരിട്ടെത്തി പണം കൈമാറുന്നത്. ജാനുവിന് വായ്പ നല്‍കാനുണ്ടാ‍യ സാഹചര്യവും തിരിച്ചുതന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്.

ശശീന്ദ്രനും ജാനുവും തമ്മിലുള്ള പണമിടപാട് സി.പി.എമ്മും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളായ എളമരം കരീമും പി.കെ. ശ്രീമതിയും കഴിഞ്ഞദിവസം ജില്ലയിലെത്തി തെളിവെടുപ്പ് നടത്തി. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം ഇതിനകം ശേഖരിച്ചിട്ടുണ്ട്. പണമിടപാടിന്റെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക