തിരൂര്‍: കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച്‌ മുന്‍ എ.ഡി.എസും കുടുംബശ്രീ ഓഫിസ് സി.ഒയുമായിരുന്ന വ്യക്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ബാങ്കില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ജപ്തി നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്ന് ഇരയായവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തിരൂര്‍ നഗരസഭയില്‍ കഴിഞ്ഞ ഇടത് ഭരണകാലത്താണ് 2014, 2017 വര്‍ഷങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി 41 ലക്ഷം രൂപയോളം കുടുംബശ്രീ വായ്പയായും ലോണ്‍ തുക തിരിച്ചടക്കാതെയും തട്ടിപ്പ് നടത്തിയത്.

ലോണ്‍ തുകയും പലിശയുമായി 73 ലക്ഷം രൂപയാണ് തട്ടിപ്പിനിരയായവര്‍ അടയ്ക്കാനുള്ളത്. കനറാ ബാങ്ക് തിരൂര്‍ ശാഖയില്‍ നിന്നാണ് തട്ടിപ്പിനിരയായവര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബശ്രീ അംഗങ്ങളെ കൊണ്ട് 12 ഗ്രൂപ്പുകളുണ്ടാക്കി ഓരോ ഗ്രൂപ്പിലുമുള്ളവര്‍ മറ്റ് ഗ്രൂപ്പിലുള്ളവരെ അറിയിക്കാതെയാണ് കനറാ ബാങ്കില്‍നിന്ന് ലോണെടുപ്പിച്ച്‌ പണം തിരിമറി ചെയ്തതെന്നാണ് പരാതി. കുടുംബത്തിലെ കല്യാണവും വീടിന്റെ ശോച്യാവസ്ഥയും പറഞ്ഞ് വായ്പയെടുക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു തട്ടിപ്പ്. പലരും തുക അറിയാതെ തന്നെ തങ്ങളുടെ ഓരോരുത്തരുടെയും ചെക്കുകളിലും ഡോക്യുമെന്റുകളിലും ഒപ്പിട്ട് നല്‍കി. ഇതിലൂടെ 25000, 50,000 രൂപ വായ്പയെടുക്കുന്നിടത്ത് ലക്ഷങ്ങള്‍ എടുത്തായിരുന്നു തട്ടിപ്പ്. തങ്ങളെടുത്ത ചെറിയ വായ്പ തുകകള്‍ തിരിച്ചടക്കാതെയും മുന്‍ എ.ഡി.എസ് കബളിപ്പിച്ചെന്ന് പരാതിക്കാര്‍ പറഞ്ഞു. രണ്ട് പേര്‍ക്ക് മുന്‍ എ.ഡി.എസ് തന്റെ ചെക്ക് സെക്യൂരിറ്റിയായി നല്‍കിയിട്ടുണ്ട്. ഇത് മാത്രമാണ് തങ്ങളുടെ പക്കലുള്ള തെളിവ്. നഗരസഭയില്‍ ഉള്‍പ്പെടുന്ന കുടുംബശ്രീയുടെ 12 ഗ്രൂപ്പുകളിലെ 48 സ്ത്രീകളാണ് തട്ടിപ്പിനിരയായത്. 10, 11, 14, 15 വാര്‍ഡുകളിലെ അംഗങ്ങളാണിവര്‍.

വാര്‍ഡ് 11ലെ മുന്‍ എ.ഡി.എസ് ആണ് ആരോപണം നേരിടുന്ന വ്യക്തി. ജപ്തി നോട്ടീസ് കിട്ടിയപ്പോള്‍ കുടുംബശ്രീ ജില്ല മിഷന്‍, ജില്ല കലക്ടര്‍, തിരൂര്‍ ഡിവൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ആദ്യം പരാതി നല്‍കിയപ്പോള്‍ ജില്ല മിഷന്‍ ഗൗനിച്ചില്ലെന്നും രണ്ടാം തവണ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ തയാറായതെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

അതേസമയം, വായ്പയെടുത്ത തുക വിവാഹവാഗ്ദാനം നല്‍കി തെക്കനന്നാര സ്വദേശി കൈപ്പറ്റിയതായി മുന്‍ എ.ഡി.എസ് പറഞ്ഞിരുന്നു. ഇവര്‍ നല്‍കിയ പരാതിയില്‍ തിരൂര്‍ പൊലീസ് തെക്കനന്നാര സ്വദേശിക്കെതിരെ കേസെടുത്തിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ കുടുംബശ്രീ അംഗങ്ങളായ ഷൈനി ഇലനാട്ടില്‍, മോളി പിളാവത്ത്, എം. സുനിത, ഖദീജ വലിയപറമ്ബില്‍, റഹീന കാക്കടവത്ത്, വി.പി. മൈമൂന തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക