തിരുവനന്തപുരം; സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്‍. തന്നെ ഷാജി കിരണ്‍ എന്നയാള്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രിക്ക് കീഴ്‌പ്പെടുന്നതാണ് നല്ലതെന്ന് അയാള്‍ പറഞ്ഞു, രഹസ്യമൊഴി നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഷാജി കിരണ്‍ ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

ഇന്നലെ (8-6-22)ന് യുപി രജിസ്‌ട്രേഷനുള്ള വാഹനത്തില്‍ ഷാജി കിരണ്‍ തന്നെ വന്നു കണ്ടു, ഭീഷണിപ്പെടുത്തി എന്നാണ് സ്വപ്‌ന ഉന്നയിക്കുന്ന ആരോപണം. എം ശിവശങ്കര്‍, മുഖ്യമന്ത്രി, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ഷാജി കരുണിന് അടുത്ത ബന്ധമുണ്ട്. ഇയാള്‍ തന്നോട് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തിയ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൊഴിയുമായി മുന്നോട്ട് പോയാല്‍ പുറം ലോകം കാണില്ലെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ഷാജി കിരണ്‍ ഭീഷണിപ്പെടുത്തി. സരിത്തിനെ കൂടി ഉള്‍പ്പെടുത്തി കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഷാജി കിരണ്‍ പറഞ്ഞതായി സ്വപ്‌ന പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക