കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്, ചൊവ്വാഴ്ചത്തേക്ക് കോടതി മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വിജയ് ബാബുവിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ വിജയ് ബാബുവിന്റെ മൊഴിയെടുക്കുന്നത് പോലീസ് രണ്ടാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസം ഒന്‍പത് മണിക്കൂറോളമാണ് നടനില്‍ നിന്നും മൊഴിയെടുത്തത്. കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നാണ് വിജയ് ബാബുവിന്റെ മൊഴി. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെതെന്ന് നടന്‍ ആവര്‍ത്തിച്ചു. പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നതിന് തെളിവായി നടിയുമായുള്ള വാട്സാപ്പ് ചാറ്റുകള്‍, മെസേജുകള്‍ എന്നിവ വിജയ് ബാബു ഹാജരാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക