പൂനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും മുത്തച്ഛനും അമ്മാവനും പീഡിപ്പിച്ചതായി പരാതി. പതിനൊന്നുകാരിയെ അഞ്ച് വര്‍ഷത്തിനിടെയാണ് പ്രതികള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തെങ്കിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
ബിഹാര്‍ സ്വദേശികളായ ഇവര്‍ ഇപ്പോള്‍ പൂനെയിലാണ് താമസം. 2017 മുതല്‍ 45-കാരനായ പിതാവ് കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നു. 2020 നവംബര്‍ മുതലാണ് സഹോദരന്റെ അതിക്രമം. 60-കാരനായ മുത്തച്ഛനും, അകന്ന ബന്ധത്തിലുള്ള 25-കാരനായ അമ്മാവനും കുട്ടിയെ ഉപദ്രവിച്ചെന്ന് പൊലീസ് പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഈ സംഭവം കുട്ടി സ്‌കൂളില്‍ അറിയിച്ചതോടെയാണ് പുറത്തറിഞ്ഞതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ അശ്വിനി സത്പുതേ അറിയിച്ചു. പ്രതികള്‍ വ്യത്യസ്ത സമയങ്ങളിലാണ് ലൈംഗിക അതിക്രമം നടത്തിയതെന്നും, ഇത് കൂട്ടബലാത്സംഗമല്ലെന്നും പൊലീസ് പറയുന്നു.