തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍. ചെന്ത്രാപ്പിന്നി ഈസ്റ്റ് മഠത്തിക്കുളം സ്വദേശി നിധീഷിനെയാണ് (23) കയ്പമംഗലം പോലീസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തിയാണ് നിധീഷ് പീഡിപ്പിച്ചത്.

പതിനാറു വയസുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കയ്പമംഗലം എസ്‌എച്ച്‌ഒ സുബീഷ് മോനും സംഘവുമാണ് പ്രതിയുടെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം കേച്ചേരിയില്‍ തട്ടിപ്പ് കേസിലെ പ്രതിയായ യുവാവിനെ രണ്ടംഗ സംഘം വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു. ഇന്നലെ അര്‍ധരാത്രിയോടെ പന്നിത്തടം റോഡിലെ ക്വാര്‍ട്ടേഴ്സിലാണ് സംഭവം. കേച്ചേരി കറുപ്പം വീട്ടില്‍ ഫിറോസ് (45) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം മൂലമുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

കേച്ചേരി പ്രധാന പാതയോട് ചേര്‍ന്നുളള വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഫിറോസിനെ വിളിച്ചുണര്‍ത്തി വീടിന്റെ മുന്‍വശത്തുവെച്ച്‌ വയറില്‍ കുത്തുകയായിരുന്നു. ഫിറോസിന്റെ കൂടെ താമസിച്ചിരുന്ന രണ്ടാം ഭാര്യയായ ഹസീനയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മല്‍സ്യം, ഇറച്ചി വില്‍പ്പനക്കാരനായ ഫിറോസ് ഹസീനയോടപ്പ൦ കഴിഞ്ഞ അഞ്ച് വര്‍ഷമായി പന്നിത്തടം റോഡിലെ ക്വാര്‍ട്ടേഴ്സിലാണ് താമസം. വ്യാജ സ്വര്‍ണം വെച്ച്‌ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു ഫിറോസ് പ്രതിയായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക