ന്യൂഡല്‍ഹി: ഹിജാബ് വിഷയത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി. എം.എല്‍.എ. സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് ബലാത്സംഗങ്ങള്‍ കൂടാന്‍ കാരണമെന്ന് ബി.ജെ.പി. എം.എല്‍.എ. രേണുകാചാര്യ. ഹിജാബ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടിയായിരുന്നു വിവാദ പരാമര്‍ശം.

ഹിജാബ്, ജീന്‍സ്, ഗൂന്‍ഹട്ട്, ബിക്കിനി എന്നിവയില്‍ ഏതു ധരിക്കണമെന്നത് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. അതിനുള്ള അവകാശം ഭരണ ഘടന നല്‍കുന്നുണ്ട്. സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്നുമായിരുന്നു പ്രിയങ്കാ ഗാന്ധി ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് ട്വിറ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക