തിരുവനന്തപുരം: പതിമൂന്നു വയസുകാരനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ധന്‍ കുറ്റക്കാരനെന്ന് കോടതി. പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. ഗിരീഷിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2007ലാണ് സംഭവം.

പഠനത്തില്‍ താത്പര്യമില്ലാത്ത കുട്ടിയെ അധ്യാപകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിച്ചപ്പോഴാണ് ആരോടും പറയരുതെന്ന് പറഞ്ഞ് പീഡിപ്പിച്ചത്. മകന്‍ ഭയന്നിരിക്കുന്നത് കണ്ട് വിവരം തിരക്കിയ മാതാപിതാക്കളോട് ക്രൂരത വെളിപ്പെടുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണനാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക