തിരുവനന്തപുരം: പോക്‌സോ കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കാന്‍ 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതികള്‍ സ്ഥാപിക്കും. ഇതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 28 എണ്ണം കൂടി വരുന്നതോടെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രം 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാകും.

14 ജില്ലകളില്‍ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമന രീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകള്‍ സൃഷ്ടിക്കും. കോണ്‍ഫിഡനഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്തികകളും കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശൂര്‍), കാസര്‍ഗോഡ് ഫിഷറീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് മതിയായ തസ്തികകള്‍ സൃഷ്ടിക്കും. ഫിഷറീസ് അസി. ഡയറക്ടര്‍, അസി. ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്-2 എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാര്‍ഡിന്റെ മൂന്ന് തസ്തികകളും സൃഷ്ടിക്കും.

കാഷ്വല്‍ സ്വീപ്പറെ കരാര്‍ വ്യവസ്ഥയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാനും അനുമതി നല്‍കി. കണ്ണൂര്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ കെ. അജിത്ത് കുമാറിനെ നിയമിക്കും. പാലക്കാട് മെഡിക്കല്‍ കോളജിന് അനുവദിച്ച 50 ഏക്കര്‍ ഭൂമിയില്‍ 70 സെന്റ് തിരിച്ചെടുത്ത് നഗരസഭയ്ക്ക് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ നല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക