മൂന്നാര്‍: വിവാദ രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദ് ചെയ്തതിനെതിരെ സി.പി.എം നേതാവും ദേവികുളം മുന്‍ എം.എല്‍.എയുമായ എസ്. രാജേന്ദ്രന്. രവീന്ദ്രന് പട്ടയം റദ്ദ് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി സര്‍വ കക്ഷിയോഗ തീരുമാനത്തിന് എതിരാണെന്ന് രാജേന്ദ്രന് പറഞ്ഞു.
2018 മെയ് അഞ്ചിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്ത യോഗത്തില്‍ അര്‍ഹരായവര്‍ക്ക് പട്ടയം ക്രമപ്പെടുത്തി നല്‍കാനും 10 സെന്റില്‍ താഴെയുള്ളവരെ കുടിയിറക്കരുതെന്ന നിലപാടുമാണ് സ്വീകരിച്ചതെന്നും എസ്. രാജേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാറിലെ രവീന്ദ്രന് പട്ടയങ്ങള്‍ 45 ദിവസത്തിനുള്ളില്‍ റദ്ദാക്കാന്‍ റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച നിര്‍ദേശം റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് ആണ് ഇടുക്കി കലക്ടര്‍ക്ക് നല്‍കിയത്. നാലുവര്‍ഷം നീണ്ട പരിശോധനക്ക് ശേഷമാണ് 530 അനധികൃത പട്ടയങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. അതേസമയം, അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാം.
1999ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ. രവീന്ദ്രന് അധികാര പരിധി മറികടന്ന് മൂന്നാറില്‍ അനുവദിച്ച 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കുന്നത്. അനധികൃതമായി നല്കിയ പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനും അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയം നല്‍കാനും മറ്റുള്ളവ റദ്ദാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ അഞ്ചു പേരടങ്ങുന്ന രണ്ട് സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.