ന്യൂഡല്‍ഹി: ഏതു രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് എത്തുന്ന വിമാന യാത്രക്കാര്‍ കോവിഡ് പോസിറ്റീവാകുകയാണെങ്കിലും ഇനി മുതല്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് നിര്‍ബന്ധിതമായി മാറേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പക്ഷെ, കോവിഡ് മാനദണ്ഡ പ്രകാരം വീട്ടില്‍ ക്വാറന്റൈന്‍ ഇരിക്കേണ്ടി വരും. രാജ്യാന്തര യാത്രക്കാര്‍ക്കുള്ള ഈ പുതുക്കിയ മാനദണ്ഡങ്ങള്‍ ഇന്നലെ നിലവില്‍ വന്നു.

വിദേശ രാജ്യങ്ങളില്‍ വരുന്നവര്‍ കോവിഡ് പോസിറ്റാവുന്ന പക്ഷം ഏഴു ദിവസം ഹോം ക്വാറന്റൈന്‍ ഇരിക്കണമെന്നും (ഇടയ്ക്ക് നെഗറ്റീവായാല്‍ പോലും) ഇന്ത്യയിലെത്തിയതിന്റെ എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണമെന്നും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു. മുമ്പ് റിസ്‌ക് രാജ്യങ്ങളായി കരുതുന്നവ ഉള്‍പ്പെടെ ഏതു രാജ്യത്ത് നിന്നും വരുന്ന യാത്രക്കാരായാലും പോസിറ്റീവാകുമ്പോള്‍ ഐസൊലേഷന്‍ കേന്ദ്രത്തിലാക്കുകയും പ്രൊട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുക്കിയ മാനദണ്ഡത്തില്‍ നിര്‍ബന്ധമായും ഐസൊലേഷന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന നിബന്ധന ഒഴിവാക്കി. എങ്കിലും പരിശോധനയില്‍ ലക്ഷണങ്ങള്‍ കണ്ടെത്തുന്ന യാത്രക്കാരെ ഉടനടി ഐസൊലേറ്റ് ചെയ്ത് മെഡിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക