കൊച്ചി: വീട്ടില്‍ അതിക്രമിച്ച്‌ കയറി 14 വയസ്സുകാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ അതിഥി തൊഴിലാളിയുടെ ജാമ്യാപേക്ഷ തള്ളി. ഒഡീഷ സ്വദേശി പ്രദീപ് മല്ലിക്കിന്റെ (34) ജാമ്യാപേക്ഷയാണ് എറണാകുളം പോക്‌സോ കോടതി തളളിയത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ സഹോദരനെ മിഠായി വാങ്ങാന്‍ പണം നല്‍കി പറഞ്ഞയച്ച പ്രതി വീട്ടില്‍ അതിക്രമിച്ച്‌ കയറി പെണ്‍കുട്ടിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രതി മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തുടര്‍ന്നും പീഡിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിയുടെ മൊബൈലില്‍ നിന്ന് ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തതായാണ് വിവരം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ ബിന്ദു ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക