കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും രണ്ടു ദിവസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി നീതുവിന്റെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നീതുവിന്റെ കാമുകനായ കളമശേരി സ്വദേശി ബാദുഷയെയാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജി അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഗൂഡാലോചനയും, ജുവനൈൽ ജസ്റ്റിസ് ആക്ട്, ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകളും പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതേ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ ശനിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ നിന്നും ഇടുക്കി സ്വദേശിനിയായ അശ്വിനിയുടെ രണ്ടു ദിവസം മാത്രം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. കേസിലെ പ്രതിയായ നീതുവിനെ മണിക്കൂറുകൾക്കം തന്നെ പൊലീസ് പിടികൂടിയിരുന്നു. തുടർന്നു നീതുവിനെ ചോദ്യം ചെയ്‌തോടെയാണ് പ്രതിയായ ഇബ്രാഹിം ബാദുഷായെപ്പറ്റി വിവരം ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്നു, ഇയാളുടെ കൊച്ചി കളമശേരിയിലെ വീട്ടിലെത്തി പൊലീസ് സംഘം ബാദുഷായെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ നീതുവുമായുള്ള ബന്ധം തുറന്നു സമ്മതിക്കുകയായിരുന്നു. ഇതേ തുടർന്ന് നീതുവിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം ഇബ്രാഹിം ബാദുഷായ്്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. ബാദുഷാ നീതുവിന്റെ എട്ടുവയസുകാരൻ മകനെ ക്രൂരമായി മർദിച്ചിരുന്നതായി നീതുവിന്റെ മൊഴിയിൽ നിന്നും വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് ബാദുഷായ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

എന്നാൽ, ബാദുഷായ്ക്കു നിരവധി ക്രിമിനൽക്കേസുകൾ അടക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ ബാദുഷായുടെ പശ്ചാത്തലവും മുൻപുള്ള കേസുകളും അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബാദുഷായെ ശനിയാഴ്ച റിമാൻഡ് ചെയ്ത ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക