തൃശ്ശൂര്‍: പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂരിനെ ബംഗളൂരുവിൽ വച്ച് പൊലീസിന്റെ പിടിയിൽ. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകം ഉള്‍പ്പെടെ 35 കേസുകളില്‍ പ്രതിയാണ് ഹരീഷ്
ഓപ്പറേഷന്‍ കോളാറിന്റെ ഭാഗമായി നാലു ദിവസം മുന്‍പാണ് ഹരീഷിനെ പിടികൂടാന്‍ പ്രത്യേക സംഘം കര്‍ണാടകത്തിലേക്ക് പോയത്. അതിസാഹസികമായിട്ടായിരുന്നു കീഴ്പ്പെടുത്തല്‍. മുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ മഫ്തിയില്‍ എത്തിയ പോലീസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് ഹരീഷ് ഒളിവില്‍ പോയത്. തമിഴ് നാട്ടിലെ കൃഷ്ണഗിരിയിലും കര്‍ണ്ണാടകത്തിലുമായി കഴിഞ്ഞു വരികയായിരുന്നു. ഒളിവിലും കഞ്ചാവ് വില്‍പ്പന തുടര്‍ന്നു. തന്നെ തേടി പൊലീസ് എത്തിയാല്‍ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം വാട്സ് ആപ്പില്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്കക്ക് അയച്ചിരുന്നു.
അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘത്ത കണ്ട് ഇരുട്ടു മുറിയിലേക്ക് ഓടി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കാട്ടൂര്‍ സ്റ്റേഷനില്‍ 21 കേസും വലപ്പാട് സ്റ്റേഷനില്‍ ഏഴ് കേസും, ചേര്‍പ്പ് സ്റ്റേഷനില്‍ മൂന്ന് കേസ്സും ഒല്ലൂര്‍ മതിലകം സ്റ്റേഷനുകളില്‍ ഓരോ കേസും ഹരീഷിന്റെ പേരിലുണ്ട്. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.