ഹെലികോപ്റ്റര്‍ അപകടത്തില്‍ വിടവാങ്ങിയ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനെ അപമാനിച്ച്‌ പോസ്റ്റിട്ട സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ.രശ്മിത രാമചന്ദ്രനെതിരെ വിമര്‍ശനം ഉയരുന്നു. ബിപിന്‍ റാവത്തിനെ ഭരണഘടനാ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സംയുക്ത സൈനിക മേധാവിയാക്കിയതെന്നും, മരണം ആരെയും വിശുദ്ധരാക്കില്ലെന്നുമായിരുന്നും രശ്മിതയുടെ പരാമര്‍ശം.

ബിപിന്‍ റാവത്തിനെ അപമാനിച്ചു പോസ്റ്റ് ഇട്ട യുവാവിനെ രാജസ്ഥാനില്‍ അറസ്റ്റ് ചെയ്തത് ചൂണ്ടികാണിച്ചു കൊണ്ട് എഴുത്തുകാരി അഞ്ജു പാര്‍വതി രംഗത്ത്. രശ്മിതയെന്ന ദേശദ്രോഹിയെ അറസ്റ്റ് ചെയ്യാന്‍ ഇരട്ടച്ചങ്കുള്ള ആഭ്യന്തര മന്ത്രിയ്ക്ക് ധൈര്യമുണ്ടോ എന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അഞ്ജു ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറിപ്പ് പൂര്‍ണ്ണ രൂപം

ഇരട്ടച്ചങ്കുള്ള ആഭ്യന്തര മന്ത്രിയോടാണ് ചോദിക്കുന്നത് , താങ്കള്‍ക്ക് ധൈര്യമുണ്ടോ രാജസ്ഥാനില്‍ ഒരു ദേശദ്രോഹിയെ അറസ്റ്റ് ചെയ്തത് പോലെ ഇവിടെ ഗവ: പ്ലീഡര്‍ പോസ്റ്റിലിരിക്കുന്ന രശ്മിതയെന്ന ദേശദ്രോഹിയെ അറസ്റ്റ് ചെയ്യാന്‍ ? ? നമ്മുടെ നികുതിപ്പണം കൊണ്ട് നമ്മള്‍ തന്നെ തീറ്റിപ്പോറ്റുന്ന ഇവറ്റകള്‍ക്കെതിരെ വിരല്‍ ചൂണ്ടേണ്ടതും നമ്മള്‍ തന്നെയാണ്.
A murderer is less to fear. The traitor is the plague.’Marcus Tullius Cicero
As tragic as this time is, we also need to identify the internal enemies and beware of them. Here stands the real life example of how low can a lady stoop! A nation can survive its fools, and even the ambitious. But it cannot survive treason from within.
രാജസ്ഥാനില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആ ജിഹാദിയും ഇവിടെ ഗവ.പ്ലീഡര്‍ പോസ്റ്റിലിരിക്കുന്ന ഇവരും തമ്മിലെന്ത് വ്യത്യാസം. ഒരുത്തന്‍ പാക്കിസ്ഥാനു വേണ്ടി കുരയ്ക്കുന്നു; മറ്റൊരുവള്‍ ചീനയ്ക്ക് വേണ്ടിയും .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക