പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത.സഞ്ജിത്തിനെ രണ്ടാഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴി.അതേസമയം കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇന്നലെ രാത്രിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും. ഇതിനുശേഷം ഇയാളുടെ പേര് പുറത്തുവിടും.നവംബര്‍ 15ന് രാവിലെയാണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്ബറത്തുവച്ചായിരുന്നു ആക്രമണം. ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ തടഞ്ഞ് നിര്‍ത്തി വെട്ടിവീഴ്ത്തുകയായിരുന്നു. കേസില്‍ ചില എസ് ഡി പി ഐ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.