കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ വീണ്ടും കൗമാര ആത്മഹത്യയും ആത്മഹത്യ ശ്രമവും. പ്ലസ് ടു വിദ്യാര്‍ഥിയെ ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈകീട്ടാണ് സമീപവാസിയായ സുഹൃത്ത് ആത്മഹത്യശ്രമം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേത്തല പാലിയംതുരുത്ത് മുല്ലശ്ശേരി ഷൈനിെന്‍റ മകന്‍ ലക്ഷ്മണ്‍ (18) ആണ് മരിച്ചത്. രാവിലെ വീട്ടുകാരാണ് കാര്‍പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ ലക്ഷ്മണിനെ കണ്ടെത്തിയത്.ഇരിങ്ങാലക്കുട നാഷനല്‍ സ്കൂള്‍ വിദ്യാര്‍ഥിയും കായിക താരവുമായിരുന്നു. മരണം സംബന്ധിച്ച്‌ കൂട്ടുകാര്‍ക്ക് വാട്സ്ആപ് സന്ദേശം അയച്ചിരുന്നതായി പറയുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ സംസ്കരിച്ചു. ചിനുവാണ് മാതാവ്. സഹോദരി: ലക്ഷ്മി നന്ദ. കൊടുങ്ങല്ലൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.വൈകീട്ടോടെയാണ് സമീപവാസി ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാര്‍ കണ്ടെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്ബ് കൊടുങ്ങല്ലൂര്‍ നഗരത്തോട് ചേര്‍ന്ന് ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഏതാനും മാസം മുമ്ബ് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന തൊട്ടടുത്ത എറിയാട് പഞ്ചാത്തിലും രണ്ട് കൗമാരക്കാര്‍ ആത്മഹത്യ ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക