മലപ്പുറം: നിലമ്ബൂരില്‍ ആണ്‍കുട്ടികളെ ഉപയോഗിച്ചു ഹണി ട്രാപ്പ് ഒരുക്കി പണം തട്ടിയ രണ്ട് പേരെ പോലീസ് പിടികൂടി. നിലമ്ബൂര്‍ സ്വദേശി തുപ്പിനിക്കാടന്‍ ജംഷീര്‍, (ബംഗാളി ജംഷീര്‍ 31), കൂട്ടുപ്രതി മമ്ബാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെ ആണ് നിലമ്ബൂര്‍ സി.ഐ. ടി.എസ് ബിനു അറസ്റ്റ് ചെയ്തത്. നിലമ്ബൂര്‍ സ്വദേശിയായ മധ്യവയസ്കനില്‍ നിന്നും അഞ്ചു ലക്ഷംരൂപ ആണ് സംഘം തട്ടിയെടുത്തത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 17നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൂലിതല്ല്, ക്വട്ടേഷന്‍, തീവെപ്പ് കേസ്, വധ ശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ബംഗാളി ജംഷീര്‍. ആന്ധ്രയില്‍ നിന്നും വന്‍ തോതില്‍ മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിന് അകത്തും പുറത്തുമായി പിടിയിലായ യുവാക്കള്‍ ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇവര്‍ എല്ലാം പലപ്പോഴായി പിടിയിലായി ജയില്‍ വാസം അനുഭവിച്ചിട്ടുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷമീറും മുന്‍പ് ബാല പീഡനത്തിന് പിടിയിലായി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ വ്യക്തി ആണ്. സാമ്ബത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ള ആളുകളെ ആണ് സംഘം കെണിയില്‍ പെടുത്തിയിരുന്നത്. ഇത്തരത്തില്‍ ഉള്ളവരെ ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് വിളിച്ചു വരുത്തി പ്രത്യേകം പരിശീലിപ്പിച്ച കുട്ടികളെ കൂടെ നിര്‍ത്തി വിഡിയോയും ഫോട്ടോയും എടുത്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.

നവംബര്‍ മൂന്നിന് ഒരു പോക്സോ കേസില്‍ മമ്ബാട് മേപ്പാടം വള്ളിക്കാടന്‍ അയ്യുബ് ( 30) ചന്ദ്രോത്ത് അജിനാസ് (30) എന്നിവരെ നിലമ്ബൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള തട്ടിപ്പിനെ കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത്. അയ്യൂബും അജിനാസും ഈ കേസിലും ഉള്‍പ്പെട്ടതായി തെളിവ് ലഭിച്ചിട്ടുണ്ട്.

സംഘം കെണിയില്‍പെടുത്തി മര്‍ദിച്ചു ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യ വയസ്കന്‍ നിലമ്ബൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് അറസ്റ്റ്. സംഘം ഇത്തരത്തില്‍ പലരെയും കെണിയില്‍ പെടുത്തി പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.

തട്ടിപ്പിന്റെ രീതി ഇങ്ങനെ:

നിശ്ചിത സമയത്ത് ബന്ധുക്കളാണെന്നും പറഞ്ഞു സംഘത്തിലെ ചില ആളുകള്‍ പെട്ടെന്ന് ഓടിയെത്തി കുട്ടിയെ മോചിപ്പിക്കും. ഇവിടേക്ക് എത്തിയ ആളിനെ സംഘാംഗങ്ങള്‍ മര്‍ദിക്കും. അപ്പോള്‍ മറ്റൊരു സംഘം വന്നു ഇടപാടുകാരനെ മര്‍ദനത്തില്‍ നിന്നും രക്ഷിക്കുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ എന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി നിലമ്ബൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തിന് സമീപമുള്ള ബംഗാളി ജംഷീറിന്റെ ആഡംബര ഓഫീസിലേക് കൂട്ടി കൊണ്ടുവരും.

അവിടെ വെച്ച്‌ ജംഷീര്‍ വക്കീല്‍ ഗുമസ്തനായി അഭിനയിച്ചു വക്കീലുമാരെയും പോലീസ് ഓഫിസര്‍മാരെയും വിളിക്കുന്ന പോലെ അഭിനയിച്ച്‌ കൊണ്ടു വന്ന ആളെ സമ്മര്‍ദ്ദത്തിലാക്കും. പിന്നീട് പ്രശ്നം വലിയ തുകക്ക് ഒത്തു തീര്‍പ്പാക്കും. ചെറിയ തുക നല്‍കി ഭക്ഷണവും വസ്ത്രവും വാങ്ങികൊടുത്തു തട്ടിപ്പിന് കൂടെ നിന്ന കുട്ടികളെ പറഞ്ഞുവിടും. ഇടപാടിലെ വലിയ പങ്ക് ജംഷീര്‍ കൈക്കലാക്കും.

വീതം വെപ്പില്‍ തര്‍ക്കിക്കുന്നവരെ ഭയപ്പെടുത്തി ഒഴിവാക്കും. ബംഗാളി ജംഷീറാണ് സംഘ തലവന്‍. വാഹന ഫിനാന്‍സ് ഇടപാടിനെന്ന പേരില്‍ നിലമ്ബൂര്‍ ഒ.സി.കെ പടിയിലെ ജംഷീറിന്റെ ഓഫിസ് കേന്ദ്രീകരിച്ചാണ് ഗുണ്ട പ്രവര്‍ത്തനം. നിരവധി പേര്‍ സംഘത്തിന്റെ കെണിയില്‍ പെട്ടിട്ടുണ്ട് എന്ന് പോലീസ് പറയുന്നു.

പുതിയതായി വാങ്ങിയ ടാറ്റാ നെക്സോണ്‍ കാര്‍ സര്‍വീസ് ചെയ്യാന്‍ ജംഷീര്‍ പെരിന്തല്‍മണ്ണയിലെ ഷോറൂമിലെത്തിയതായി പോലീസിന് രഹസ്യ വിവരംലഭിച്ചതോടെ അവിടെ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഷമീറിനെ മമ്ബാടു നിന്നുമാണ് പിടികൂടിയത്. ഡി.വൈ.എസ്.പി സജു പി എബ്രഹാമിന്റെ നേതൃത്വത്തില്‍ സിഐ ടി.എസ് ബിനു , എസ് ഐ മാരായ നവീന്‍ഷാജ്, എം .അസൈനാര്‍, എ.എസ്.ഐ അന്‍വര്‍ സാദത്ത്, സ്ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, നിബിന്‍ദാസ്.ടി , ജിയോ ജേക്കബ്, കെ.ടി ആഷിഫലി, ഷിഫിന്‍ കുപ്പനത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക