ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ആലപ്പുഴ ഒന്നാം അഡീഷനല്‍ ജില്ല കോടതി ജഡ്ജി എ. ഇജാസ് ആണ് വിധിയെഴുതിയത്. അഞ്ച് മുതല്‍ എട്ടുവരെയുള്ള പ്രതികളെ വെറുതെവിട്ടു. തിങ്കളാഴ്ചയാണ് ശിക്ഷാവിധി. കൈനകരി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ജയേഷ് ഭവനത്തില്‍ രാജുവിന്റെ മകന്‍ ജയേഷിനെ (26) കൊലപ്പെടുത്തിയ കേസില്‍ 10 പേരായിരുന്നു പ്രതിപട്ടികയിലുണ്ടായിരുന്നത്.

രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടികാട് വീട്ടില്‍ സാജന്‍ (32), മൂന്നാംപ്രതി ആര്യാട് കോമളപുരം പുതുവല്‍വെളി വീട്ടില്‍ നന്ദു (27), നാലാം പ്രതി കൈനകരി ആറ്റുവാത്തല അത്തിത്തറ വീട്ടില്‍ ജെനീഷ് (39), ഒമ്പതാം പ്രതി കൈനരി ആറ്റുവാത്തല മാമ്മൂട്ടിചിറ വീട്ടില്‍ സന്തോഷ് (38),10-ാം പ്രതി കൈനകരി ആറ്റുവാത്തല മാമ്മൂട്ടിചിറ കുഞ്ഞുമോന്‍ (64) എന്നിവരാണ് കുറ്റക്കാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിചാരണക്കിടെ ഒന്നാംപ്രതിയും ഗുണ്ടാത്തലവനുമായ പുന്നമട അഭിലാഷ് കൊല്ലപ്പെട്ടിരുന്നു. കൈനകരി സ്വദേശികളായ മാമ്മൂട്ടിചിറ സബിന്‍കുമാര്‍ (കുടു-32), ചെന്മങ്ങാട്ട് വീട് ഉല്ലാസ് (28), മംഗലശ്ശേരിയില്‍ വിനീത് (28), പുത്തന്‍പറമ്പ് വീട്ടില്‍ പുരുഷോത്തമന്‍ (64) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

2014 മാര്‍ച്ച്‌ 28 രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മാരാകായുധങ്ങളുമായി എത്തിയ സംഘം വീട് അടിച്ചുതകര്‍ത്ത ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും കണ്‍മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക