ആലപ്പുഴ: മുട്ടാറില്‍ അഞ്ചുപേര്‍ ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. രാമങ്കരി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെ സ്ഥലത്തെത്തി. വിദ്യാര്‍ത്ഥിനിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്കുപോകുന്ന വഴിയില്‍ വിജനമായ സ്ഥലത്തുവെച്ചായിരുന്നു പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണം. അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പ്രദേശത്തുനിന്ന് രക്ഷപെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. മാതാപിതാക്കളാണ് രാമങ്കരി പൊലീസില്‍ പരാതിപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്‍കുട്ടി വീട്ടുകാരോടൊപ്പം ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറിയിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി ജി ജയദേവ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക